ഗാർഹിക പീഡനം സഹിക്കാൻ വയ്യ; സഹോദരങ്ങൾക്കൊപ്പം ചേർന്ന് ഭർത്താവിനെ കൊല ചെയ്ത് യുവതി; പോലീസെത്തിയപ്പോൾ ഭീഷണിയും; നാടകീയം

കാൻപുർ: ഗാർഹിക പീഡനത്തിന് ഇരയാക്കുന്ന ഭർത്താവിനെ സഹോദരങ്ങൾക്കൊപ്പം ചേർന്ന് കൊലപ്പെടുത്തിയ യുവതി പിടിയിൽ. യുവതിയുടെ സഹോദരങ്ങളെ അറസ്റ്റ് ചെയ്യാൻ എത്തിയപ്പോൾ അതിനാടകീയ രംഗങ്ങൾ അരങ്ങേറിയതും പോലീസിനെ വലച്ചു.

സഹോദരങ്ങളുടെ അറസ്റ്റ് തടയാനായി യുവതി വെള്ളടാങ്കിനു മുകളിൽ കയറിനിന്ന് ഭീഷണി മുഴക്കി. ഉത്തർപ്രദേശ് കാൻപുരിലെ ഗോവിന്ദ്പുരിലാണ് സംഭവം. ഭർത്താവ് ഷക്കീലിനെ കാണാനില്ലെന്ന് യുവതി ഏപ്രിൽ 30ന് ഗോവിന്ദ്പുർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷണം തുടങ്ങിയ പോലീസ് ഷക്കീലിന്റെ ബൈക്ക് സമീപത്തെ നദിയിൽനിന്ന് കണ്ടെടുത്തു. പിന്നാലെ ഫത്തേപുരിൽനിന്ന് മൃതദേഹവും കണ്ടെത്തിയിരുന്നു.

മൃതദേഹ പരിശോധനയിൽ നിന്നും സംഭവം കൊലപാതകമാണെന്ന് വ്യക്തമായി. തുടർന്ന് യുവാവിന്റെ ഭാര്യാസഹോദരൻ സംശയനിഴലിലായി. പോലീസ് ഇയാളെ പിടികൂടാനെത്തിയതോടെ കൊലപാതകം തെളിയുകയായിരുന്നു.

ഗാർഹിക പീഡനത്തെ തുടർന്ന് യുവതിയും സഹോദരങ്ങളും ചേർന്ന് ഷക്കീലിനെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. ഷക്കീലിനെ വിളിച്ചുവരുത്തിയത് യുവതി തന്നെയാണെന്ന് പോലീസ് പറഞ്ഞു. ശേഷം സഹോദരങ്ങളുടെ സഹായത്തോടെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിക്കുകയായിരുന്നു.

അറസ്റ്റ് ചെയ്യാൻ പോലീസെത്തിയപ്പോൾ നാടകീയ രംഗങ്ങൾ അരങ്ങേറിയെങ്കിലും യുവതി കുറ്റം സമ്മതിച്ചു. പിന്നാലെ ഇവരെയും കസ്റ്റഡിയിൽ എടുത്തു.

Exit mobile version