തകര പാത്രംകൊണ്ട് തലയില്‍ അടി, പിന്നാലെ അലര്‍ച്ച, പഴക്കച്ചവടത്തിന് പുതിയ മാര്‍ഗവുമായി യുവാവ്, വീഡിയോ വൈറല്‍

ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെല്ലാം വൈറലായിക്കൊണ്ടിരിക്കുന്നത് സൂറത്തിലെ യാസീന്‍ എന്ന പഴക്കച്ചവടക്കാരന്റെ വീഡിയോയാണ്. അലറി വിളിച്ചുകൊണ്ട് തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഇദ്ദേഹത്തിന്റെ കച്ചവടം. ഇത് കാണാനും പഴങ്ങള്‍ വാങ്ങാനും യാസിന്റെ കടയ്ക്ക് മുന്നില്‍ തിക്കും തിരക്കുമാണ്.

യാസീന്റെ ചെറിയ കടല്‍ പ്രത്യേക ആകൃതിയില്‍ മുറിച്ചു വച്ചിരിക്കുന്ന പഴവര്‍ഗ്ഗങ്ങള്‍ മറ്റൊരു കാഴ്ചയാണ്. നമുക്കാവശ്യമുള്ള പഴം ചൂണ്ടിക്കാണിക്കുന്ന മാത്രയില്‍ കടയുടമയായ യാസീന്‍ അത് ത്രാസില്‍ വച്ചു തൂക്കുന്നു. പിന്നീടു കവറില്‍ കൊണ്ടുപോകാനുള്ള എളുപ്പത്തിനു ചെറിയ കഷ്ണങ്ങളായി മുറിക്കാന്‍ ആരംഭിക്കുന്നു.

also read: ആടിനെ മേയ്ക്കാന്‍ പോയി, വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു

ഇവിടെ കാര്യങ്ങള്‍ തീര്‍ത്തും സ്വഭാവികമാണ്, പിന്നിടങ്ങോട്ടാണ് ട്വിസ്റ്റ്. തണ്ണിമത്തനില്‍ നിന്നും കത്തി വിടുവിക്കുന്നതു വരെ വളരെ നോര്‍മലായി പെരുമാറുന്ന യാസീന്‍, പഴം രണ്ടായി മുറിയുന്നതോടുകൂടി തന്റെ വിശ്വരൂപം പുറത്തെടുക്കും. പിന്നീട് നാം കാണുന്നത് അയാളുടേതു മാത്രമായ ഭാഷയിലുള്ള ചില പ്രത്യേക അലറലുകളാണ്.

also read: കോപ്പിയടിച്ചതോ വാഴക്കുല മോഷ്ടിച്ചതോ അല്ല: നേരിനൊപ്പം നിന്ന് തോല്‍ക്കുന്നതാണ് ഇഷ്ടം; വിമര്‍ശകരോട് ജോയ് മാത്യു

ശേഷം തൊട്ടടുത്തു വച്ചിരിക്കുന്ന തകര പാത്രമെടുത്ത് തലയിലും പിന്നീട് പഴത്തിലും മാറിമാറി മുട്ടുകയും ചെയ്യുന്നു. ഈ അലറലുകള്‍ക്കിടയില്‍ താന്‍ വില്‍ക്കുന്ന പഴവര്‍ഗങ്ങളുടെ ഗുണമേന്മ സംബന്ധിച്ച് പരസ്യവും അയാള്‍ നടത്തുന്നുണ്ട്. താന്‍ തൊടുന്ന മാത്രയില്‍ ഏത് തണ്ണിമത്തനും ചുവന്നു മധുരമുള്ളതായി തീരുമെന്ന അവകാശവാദവും യാസിന്‍ ഭായ് എന്നു വട്ടപ്പേരില്‍ അറിയപ്പെടുന്ന യാസീന്‍ നടത്തുന്നു

Exit mobile version