സ്വരയെ കാത്തിരിക്കുന്നത് ശ്രദ്ധയുടെ വിധി, വിവാഹം കഴിക്കുന്നതിന് മുമ്പ് ഫ്രിഡ്ജ് തുറന്ന് നോക്കേണ്ടിയിരുന്നു, സ്വര ഭാസ്‌കറിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി സാധ്വി പ്രാചി

ബോളിവുഡ് താരം സ്വര ഭാസ്‌കര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി വി.എച്ച്.പി നേതാവ് സാധ്വി പ്രാചി. സമാജ്വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹമ്മദിനെ വിവാഹം കഴിച്ചതിനായിരുന്നു സാധ്വി പ്രാചിയുടെ പരാമര്‍ശം. ശ്രദ്ധയുടെ വിധിയാണ് സ്വരയെ കാത്തിരിക്കുന്നതെന്ന് സാധ്വി പ്രാചി പറഞ്ഞു.

ജീവിതത്തിലെ സുപ്രധാന കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിന് മുന്‍പ് ഫ്രിഡ്ജ് തുറന്ന് നോക്കേണ്ടിയിരുന്നുവെന്നും സാധ്വി പ്രാചി പറഞ്ഞു. അതേസമയം സാധ്വി പ്രാചിയുടെ കമന്റിന് ചുട്ട മറുപടി നല്‍കി സ്വര ഭാസ്‌കറും രംഗത്തെത്തി. ‘ എത്ര വെറുപ്പും വര്‍ഗീയതയും പ്രചരിപ്പിക്കാന്‍ ശ്രമിച്ചാലും സ്‌നേഹം വിജയിക്കുമെന്നും നിലനില്‍ക്കുമെന്നും’ സ്വരയുടെ മറുപടി.

also read: ട്രെയിൻ നഷ്ടപ്പെടാതിരിക്കാൻ ബോംബ് ഭീഷണി മുഴക്കി; പിടിച്ചിട്ട ട്രെയിനിൽ കൂളായി കയറാനെത്തിയതോടെ സംശയം തോന്നി; യുവാവ് ഷൊർണൂരിൽ പിടിയിലായി

ഹൃദയ ചിഹ്നവും പങ്കുവെച്ചായിരുന്നു സ്വരയുടെ ട്വീറ്റ്. ഡല്‍ഹിയെ നടുക്കിയ ശ്രദ്ധ എന്ന യുവതിയുടെ ഫ്രിഡ്ജ് കൊലപാതകത്തോട് സ്വരയുടെ വിവാഹത്തെ താരതമ്യം ചെയ്തത് പ്രാചിയുടെ വിഷലിപ്തമായ മനസിനെയാണ് കാണിക്കുന്നതെന്ന് പലരും ട്വീറ്റ് ചെയ്തു.

also read: വിവാഹ വാര്‍ഷികം മറന്നുപോയി; ഭാര്യയും ഭാര്യവീട്ടുകാരും ചേര്‍ന്ന് യുവാവിനെ പഞ്ഞിക്കിട്ടു, പരാതി

ആക്ടിവിസ്റ്റും കടുത്ത മോദി വിമര്‍ശകയുമായ സ്വര ഭാസ്‌കര്‍ ജനുവരി ആറിനാണ് സമാജ്വാദി നേതാവായ ഫഹദ് അഹമ്മദിനെ സ്‌പെഷല്‍ മാരേജ് ആക്ട് വഴി വിവാഹം കഴിച്ചത്. സൗഹൃദം പ്രണയമായി വളരുകയായിരുന്നുവെന്ന് വിവാഹചിത്രങ്ങള്‍ പങ്കുവെച്ച് സ്വര സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

Exit mobile version