കാമുകിയോടൊപ്പം ജീവിക്കാന്‍ അവളുടെ മകനെ കൊന്നു; തന്റെ പൊന്നോമനയുടെ ജീവനെടുത്ത മുന്‍ കാമുകനെ യുവതിയും സുഹൃത്തുക്കളും വെട്ടിമുറുക്കി..! സിനിമയെ വെല്ലും നാടകം

ചെന്നൈ: തന്റെ പൊന്നോമനയുടെ ജീവനെടുത്ത മുന്‍ കാമുകനെ യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി. കഴിഞ്ഞ ഫെബ്രുവരിയില്‍ ആയിരുന്നു കൊല്ലപ്പെട്ട ചെന്നൈ സ്വദേശി നാഗരാജന്‍ തന്റെ മുന്‍ കാമുകിയുടെ ഒമ്പത് വയസ്സ് പ്രായമുള്ള മകനെ കൊന്നത്. ഈ സംഭവത്തെ തുടര്‍ന്ന് നാഗരാജന്‍ ജയിലിലായിരുന്നു. എന്നാല്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ കാമുകിയുടെ രൂപത്തില്‍ മരണം ഇയാളെ വിഴുങ്ങി.

മഞ്ജുളയും നാഗരാജനും കുറച്ചുകാലമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഇവരുടെ ബന്ധം അതിരുകടന്നതോടെ മഞ്ജുവിന്റെ ഭര്‍ത്താവ് അറിയുകയും വീട്ടില്‍ കലഹം ഉണ്ടാകുകയും ചെയ്തു. ഭര്‍ത്താവറിയാതെ മഞ്ജുള നാഗരാജനുമായുളള ബന്ധം തുടരുകയായിരുന്നു. ചെന്നൈയില്‍ എന്‍ജീനിയറായിരുന്നു യുവതി നാഗരാജനാകട്ടെ അയല്‍വാസിയും. ഭര്‍ത്താവില്ലാത്ത സമയത്ത് ഇരുവരും രഹസ്യബന്ധവും ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.

എന്നാല്‍ മഞ്ജുള തന്റെ മകനെ കൂടുതല്‍ സ്‌നേഹിക്കുന്നത് കാമുകന് ഇഷഅടമില്ലായിരുന്നു. മകനുമായുള്ള യുവതിയുടെ അടുപ്പം തങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ സാധിക്കില്ലെന്ന് അയാള്‍ മനസിലാക്കി. ശേഷമാണ് ഇയാള്‍ കുട്ടിയെ അതിദാരുണമായി കൊലപ്പെടുത്തിയത്. എന്നാല്‍ തന്റെ മകനെ കൊന്നത് കാമുകനാണെന്ന് മഞ്ജുളയ്ക്ക് യാെതാരു വിധത്തിലുളള സൂചനകളും ഇല്ലായിരുന്നു.

പോലീസിന്റെ പഴുതടച്ചുളള അന്വേഷണത്തില്‍ നാഗരാജന്‍ വീണു. മകന്റെ മരണത്തെ തുടര്‍ന്ന് കാര്‍ത്തികേയനുമായി മഞ്ജുള വേര്‍പിരിഞ്ഞു താമസിച്ചു വരികയായിരുന്നു. വേര്‍പിരിഞ്ഞു താമസിക്കുന്ന ഭാര്യയുടെ സ്വത്തുക്കള്‍ കൈക്കലാക്കാന്‍ കാര്‍ത്തികേയന്‍ നടത്തിയ ശ്രമങ്ങളും മഞ്ജുളയില്‍ അസ്വസ്ഥത സൃഷ്ടിച്ചു. കാര്‍ത്തികേയന്റെ ശല്യം അതിരുകടന്നപ്പോള്‍ മുന്‍ കാമുകനെയും ഭര്‍ത്താവിനെയും ഇല്ലായ്മ ചെയ്യുവാന്‍ മഞ്ജുള ശ്രമം തുടങ്ങി. ഭര്‍ത്താവിനെ വകവരുത്താന്‍ മഞ്ജുള ഒരു തോക്ക് വാങ്ങിയെങ്കിലും സുഹൃത്ത് പ്രശാന്ത് വാങ്ങി നല്‍കിയത് കളിതോക്കായിരുന്നു. തോക്കുവാങ്ങി കബളിപ്പിച്ചത് കേസായെങ്കിലും മഞ്ജുളയും സുഹൃത്ത് ജ്യാമത്തിലിറിങ്ങി. ജാമ്യം നേടി പുറത്തിറങ്ങിയ നാഗരാജന്‍ പുതിയ ജോലി സ്ഥലത്തു നിന്ന് മടങ്ങുമ്പോഴാണ് യുവതി കൃത്യം ആസൂത്രണം ചെയ്തു നടപ്പാക്കിയത്. സുഹൃത്തുക്കളായി ദിനേഷ്, ശ്യാം, സന്തോഷ് കുമാര്‍, തുടങ്ങിയവര്‍ ചേര്‍ന്ന് മൂര്‍ച്ചയേറിയ കത്തികള്‍ കൊണ്ട് ദേഹമാസകലം കുത്തിമുറിവേല്‍പ്പിച്ചാണ് നാഗരാജനെ കൊലപ്പെടുത്തിയത്.

ഓഫിസില്‍ നിന്നിറിങ്ങിയ നാഗരാജനെ സംഘം പിന്തുടരുകയായിരുന്നു. നാഗരാജന്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. കൊലപാതകത്തിനു ശേഷം മഞ്ജുളയും സുഹൃത്തുക്കളും പോലീസ് സ്റ്റേഷനില്‍ ചെന്നു കീഴടങ്ങി.

Exit mobile version