ഭർത്താവിന് ചെലവിന് നൽകാൻ പണം വേണം; മോഷണത്തിന് ഇറങ്ങിയ ഒന്നും രണ്ടും ഭാര്യമാർ അറസ്റ്റിൽ

കോയമ്പത്തൂർ: ബസിലെ യാത്രയ്ക്കിടയിൽ മോഷ്ടിച്ച എടിഎം കാർഡ് ഉപയോഗിച്ച് പണംതട്ടാൻ ശ്രമം നടത്തിയ സംഭവത്തിൽ 2 യുവതികൾ പോലീസിന്റെ പിടിയിൽ. കൃഷ്ണഗിരിജില്ലാ സ്വദേശിയായ ഭഗവതിയുടെ ഒന്നാംഭാര്യ കാളിയമ്മയും രണ്ടാംഭാര്യ ചിത്രയുമാണ് പിടിയിലായത്. സിങ്കാനല്ലൂർ സ്വദേശി കലൈസെൽവിയുടെ എ.ടി.എം. കാർഡാണ് മോഷണം പോയത്.

വിളവെടുക്കുന്നത് ടണ്‍ കണക്കിന് പച്ചക്കറികള്‍, സമ്പാദിക്കുന്നത് ലക്ഷങ്ങള്‍! തിരക്കുപിടിച്ച കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് കൃഷിചെയ്ത് ജീവിക്കുന്ന മാതൃകാ ദമ്പതികള്‍

ഞായറാഴ്ച അമ്മയോടൊപ്പം ബസിൽ വരികയായിരുന്ന കലൈസെൽവി സർക്കാർ വനിതാ പോളിടെക്‌നിക് കോളേജ് സ്റ്റോപ്പിലിറങ്ങി. പണമെടുക്കാനായി എ.ടി.എം. കാർഡ് നോക്കിയപ്പോഴാണ് മോഷണം പോയതായി അറിഞ്ഞത്. അപ്പോൾ തന്നെ മൊബൈലിൽ 84,000 രൂപ പിൻവലിച്ചതായി സന്ദേശം എത്തി.

കലൈസെൽവി നിന്നസ്ഥലത്തിനു തൊട്ടടുത്ത എ.ടി.എമ്മിൽനിന്നാണ് പണം വലിച്ചതെന്നറിഞ്ഞതോടെ അവിടേക്ക് ഓടിയെത്തിയപ്പോൾ രണ്ടുസ്ത്രീകൾ പണവുമായി ഓടുന്നതാണ് കണ്ടത്. ശേഷം, പ്രദേശവാസികളുടെ സഹായത്തോടെ ഇരുവരെയും തടഞ്ഞുനിർത്തിയശേഷം പോലീസിനെ വിളിച്ചുവരുത്തി പരിശോധന നടത്തിയപ്പോഴാണ് ഇരുവരും കുറ്റം സമ്മതിച്ചത്. തങ്ങളുടെ ഭർത്താവിന്റെ ചെലവിനായിട്ടാണ് മോഷണം നടത്തിയതെന്ന് ഇരുവരും മൊഴി നൽകി. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും ജയിലിലടച്ചു.

Exit mobile version