കൊവിഡ് കാലത്ത് ജോലി ചെയ്യാനാവാതെ നാട്ടിലേക്ക് മടങ്ങി; ഇന്ന് കൃഷി ചെയ്ത് മാസംതോറും ലക്ഷങ്ങള്‍ സമ്പാദിക്കുന്നു, രാജ്യത്തിന് മാതൃകയായി ടെക്കി ദമ്പതികള്‍

സയന്‍സില്‍ ബിരുദധാരിയായ ശ്രീകാന്തും എയറോനോട്ടിക്കല്‍ എന്‍ജിനീയറായ ഭാര്യ അനുഷയും ഹൈദരാബാദിലെ സോഫ്റ്റ്വെയര്‍ കമ്പനികളിലാണ് ജോലി ചെയ്തിരുന്നത്.

കൊവിഡ് കാലത്ത് ജോലി ചെയ്യാനാവാതെ നാട്ടിലേക്ക് മടങ്ങിയ ടെക്കി ദമ്പതികള്‍ ഇന്ന് കൃഷി ചെയ്ത് മാസംതോറും ലക്ഷങ്ങള്‍ സമ്പാദിച്ച് രാജ്യത്തിന് മാതൃകയാകുന്നു. തെലങ്കാനയിലെ കരിംനഗര്‍ ജില്ലയിലെ ജംഗപ്പള്ളി ഗ്രാമത്തിലെ സ്വദേശികളായ കരാ ശ്രീകാന്ത് റെഡ്ഡിയും അനുഷ റെഡ്ഡിയുമാണ് ഹോര്‍ട്ടികള്‍ച്ചര്‍ കൃഷി രീതിയിലൂടെ ശ്രദ്ധനേടിയത്.

സയന്‍സില്‍ ബിരുദധാരിയായ ശ്രീകാന്തും എയറോനോട്ടിക്കല്‍ എന്‍ജിനീയറായ ഭാര്യ അനുഷയും ഹൈദരാബാദിലെ സോഫ്റ്റ്വെയര്‍ കമ്പനികളിലാണ് ജോലി ചെയ്തിരുന്നത്. കൊവിഡ് മഹാമാരി സമയത്ത് അവര്‍ക്ക് ജോലി തുടരാനാകാതെ വന്നതോടെ അവര്‍ നാട്ടിലേക്ക് മടങ്ങി കൃഷി ആരംഭിക്കുകയായിരുന്നു.

നാട്ടിലേക്ക് മടങ്ങുമ്പോള്‍, തങ്ങളുടെ അഞ്ചേക്കര്‍ സ്ഥലത്ത് ഹോര്‍ട്ടികള്‍ച്ചര്‍ കൃഷി രീതി പരീക്ഷിക്കാമെന്നായിരുന്നു ഇരുവരും തീരുമാനിച്ചിരുന്നത്. പ്രധാനമായും പൂ കൃഷിയിലാണ് ഇരുവരും ശ്രദ്ധ ചുലത്തിയത്. റോസാപ്പൂവ്, ജമന്തി, പൂച്ചെടി, സൂര്യകാന്തി, താമര തുടങ്ങിയവയിലൂടെ കൃഷി ആരംഭിച്ചു.

ഹോര്‍ട്ടികള്‍ച്ചര്‍, കൃഷി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും കൃത്യമായി പാലിച്ച് ദമ്പതികള്‍ ഇപ്പോള്‍ പ്രതിദിനം 3000 മുതല്‍ 5000 രൂപ വരെയാണ് സമ്പാദിക്കുന്നത്. മാത്രമല്ല, ഹോട്ടികള്‍ച്ചര്‍ കൃഷിക്ക് ടെക്കി ദമ്പതികള്‍ നല്‍കിയ സംഭാവനകള്‍ക്ക് ദേശീയ തലത്തില്‍ മാതൃകാ കര്‍ഷകരായി നിരവധി അംഗീകാരങ്ങളാണ് ഇവരെ തേടിയെത്തുന്നത്.

ഞങ്ങളുടെ ആദ്യ ശ്രമങ്ങളില്‍ ഞങ്ങള്‍ക്ക് വിജയം ലഭിച്ചു, ഇതര വിളകള്‍ വന്‍തോതില്‍ കൃഷി ചെയ്യാന്‍ മുന്നോട്ട് വരാന്‍ കര്‍ഷകരോട് അഭ്യര്‍ത്ഥിക്കുകയാണ് ഇവര്‍. മുഴുവന്‍ രാജ്യത്തിനും ഭക്ഷണം നല്‍കുന്ന കര്‍ഷകരുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഇതര വിളകള്‍ ഉപയോഗപ്രദമാകും എന്നും അവര്‍ പറയുന്നു. ഇപ്പോള്‍ ഒരേക്കറില്‍ നിന്ന് 10 ക്വിന്റല്‍ കുങ്കുമപ്പൂവ് വിളവെടുക്കാമെന്ന പ്രതീക്ഷയിലാണ് ഈ മാതൃകാ ദമ്പതികള്‍.

Exit mobile version