കൊലകുറ്റത്തിന് ഏഴ് വര്‍ഷമായി ജയിലില്‍ കഴിഞ്ഞ് യുവാവ്; ‘കൊല്ലപ്പെട്ട’ യുവതി സുഖമായി വിവാഹ ജീവിതം നയിക്കുന്നുവെന്ന് കണ്ടെത്തി ‘പ്രതി’യുടെ അമ്മ

പങ്കാളിയെ വിവാഹം ചെയ്ത് യുവതി ഗ്രാമം വിടുകയും ഹാഥ്‌റസിലേക്ക് താമസം മാറുകയും ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

kid-arrested

അലിഗഢ്: യുവതിയെ കൊലപ്പെടുത്തിയ കുറ്റത്തിന് ഏഴ് വര്‍ഷമായി യുവാവ് ജയിലില്‍ കഴിയുമ്പോള്‍ കൊല്ലപ്പെട്ടു എന്ന് കരുതിയ യുവതി വിവാഹ ജീവിതം നയിക്കുന്നതായി പോലീസ് കണ്ടെത്തല്‍. ഉത്തര്‍പ്രദേശിലെ ഹാഥ്‌റസിലാണ് കൊല്ലപ്പെട്ടുവെന്ന് കരുതിയ യുവതിയെ കണ്ടെത്തിയത്.

യുപിയിലെ ഹാഥ്‌റസില്‍ വിവാഹ ജീവിതം നയിക്കുന്നയാളും ഏഴ് വര്‍ഷം മുമ്പ് കൊല്ലപ്പെട്ടുവെന്ന് പറയുന്ന സ്ത്രീയും ഒരാളാണെന്നാണ് പോലീസ് കണ്ടെത്തിയത്. അതേസമയം, യുവതിയെ കൊലപ്പെടുത്തിയെന്ന കേസില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി വിഷ്ണുവെന്ന യുവാവ് ജയിലിലാണ്.

also read: അമ്മയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കാന്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ സമ്മതിച്ചില്ല; ഒടുവില്‍ സ്ഥലം നല്‍കി സിപിഐ ലോക്കല്‍ സെക്രട്ടറിയുടെ മാതൃക

പങ്കാളിയെ വിവാഹം ചെയ്ത് യുവതി ഗ്രാമം വിടുകയും ഹാഥ്‌റസിലേക്ക് താമസം മാറുകയും ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ‘കൊല്ലപ്പെട്ട’ പെണ്‍കുട്ടി ഹാഥ്‌റസില്‍ വിവാഹജീവിതം നയിക്കുന്നവെന്ന കാര്യം കേസില്‍ ‘പ്രതി’യായി ജയിലില്‍ കഴിയുന്ന വിഷ്ണുവിന്റെ അമ്മ കണ്ടെത്തുകയായിരുന്നു.

ഇവരാണ് വിവരം ആദ്യം പോലീസിനെ അറിയിച്ചത്. പിന്നീട് നടത്തിയ വിശദ അന്വേഷണത്തിലാണ് കേസിന്റെ ചുരുളഴിഞ്ഞത്. യുവതിയുടെ ഡിഎന്‍എ പരിശോധന നടത്തുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.

ഏഴ് വര്‍ഷം മുന്‍പ് യുവതിയെ കാണാതായതിനുപിന്നാലെ പ്രദേശത്തുനിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തിയിരുന്നു. ഇത് യുവതിയുടേതാണെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് വിഷ്ണുവിനെ കൊലപാതകക്കേസില്‍ പ്രതിചേര്‍ത്ത് ജയിലില്‍ അടച്ചത്.

Exit mobile version