‘മകളെ നന്നായി നോക്കണം’ ഹെലികോപ്റ്റർ അപകടത്തിൽ പെടുന്നതിന് മുൻപ് പൈലറ്റ് അനിൽ സിങ് അവസാനമായി ഭാര്യയോട് പറഞ്ഞത്

കേദാർനാഥ്: ‘മോളെ നന്നായി നോക്കണം, അവൾക്ക് സുഖമില്ല’ കേദാർനാഥിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച പൈലറ്റ് അനിൽ സിങ് ഭാര്യയോട് അവസാനമായി പറഞ്ഞ വാക്കുകളാണ് ഇത്. തലേദിവസമാണ് അദ്ദേഹം ഭാര്യയുമായി സംസാരിച്ചത്. ഈ വാക്കുകൾ ഇന്ന് നോവായി തീരുകയാണ്.

വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടം: ഡ്രൈവര്‍ ജോമോന്റെ രക്തത്തില്‍ ലഹരി സാന്നിധ്യം ഇല്ല; 23 മണിക്കൂറിന് ശേഷമെടുത്ത സാംപിളിനെ ചൊല്ലി ആക്ഷേപം

‘തിങ്കളാഴ്ചയായിരുന്നു അദ്ദേഹം എന്നെ അവസാനമായി വിളിച്ചത്. മകൾ സുഖമില്ലാതെ കിടക്കുകയായിരുന്നു. മകളെ നന്നായി നോക്കണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു’, അനിൽ സിങ്ങിന്റെ ഭാര്യ അനന്ദിത കണ്ണുകൾ തുടച്ച് പറഞ്ഞു. ഉത്തരാഖണ്ഡിലെ കേദാർനാഥിനടുത്തുണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് പൈലറ്റ് അനിൽ സിങും നാല് തീർഥാടകരും ഉൾപ്പെടെ ആറു പേർ മരണപ്പെട്ടത്.

ആര്യൻ ഏവിയേഷന്റെ ബെൽ 407 ഹെലികോപ്റ്ററാണ് തകർന്നത്. പൈലറ്റിന് കാഴ്ച വ്യക്തമാകാത്തതാണ് അപകടത്തിലേയ്ക്ക് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച ഉച്ചയ്ക്ക് 11.45 ഓടെ ഗരുഡ്ചാട്ടിയിലെ ദേവ് ദർശനി എന്ന സ്ഥലത്തുവെച്ചാണ് ഹെലികോപ്റ്റർ തകർന്ന് കത്തിയമർന്നതെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥൻ നന്ദൻ സിങ് പറഞ്ഞു. മൃതദേഹങ്ങൾ കേദാർനാഥ് ഹെലിപാഡിലെത്തിച്ചു.

Exit mobile version