ഞാൻ മെഡിസിൻ പഠിച്ചിട്ടില്ല: ജയലളിതയുടെ ചികിത്സയിൽ ഇടപെട്ടിട്ടില്ല; സൗഹൃദത്തിന്റെ മാതൃകയായിരുന്നു തങ്ങളെന്ന് ശശികല

VK Sasikala | Bignewslive

ചെന്നൈ: ജയലളിതയ്ക്ക് ആൻജിയോഗ്രാം ആവശ്യമില്ലായിരുന്നെന്നും ചികിത്സയിൽ ഇടപെട്ടിട്ടില്ലെന്നും വ്യക്തമാക്കി വികെ ശശികല. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയ്ക്ക് ചികിത്സ വൈകിപ്പിച്ചെന്ന ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് തള്ളിയാണ് ശശികല വിശദീകരണം നൽകിയത്.

മക്കളെ മുറിയില്‍ പൂട്ടിയിട്ട് കേബിള്‍ വയറ് കൊണ്ടും ചൂരലിനും അടിച്ച് പിതാവ്, കണ്ണില്ലാക്രൂരത പുറത്തറിഞ്ഞതിന് പിന്നാലെ പിടിയിലായി 35കാരന്‍

ജയലളിതയ്ക്ക് ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള വിദഗ്ധ ഡോകട്‌റുടെ നിർദേശം ഇടപെട്ട് തടഞ്ഞുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ശശികല കൂട്ടിച്ചേർത്തു. കൂടാതെ ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നും മൂന്നു പേജുള്ള പ്രസ്താവനയിലൂടെ ശശികല അറിയിച്ചു.

ശശികലയുടെ വാക്കുകൾ ;

സൗഹൃദത്തിന്റെ മാതൃകയായിരുന്നു ഞാനും ജയലളിതയും, ഞങ്ങളെ വേർപെടുത്താൻ നിരവധി ശ്രമങ്ങൾ നടന്നിരുന്നു. ജയലളിതയെ രാഷ്ട്രീയമായി നേരിടാൻ ധൈര്യമില്ലാത്തവരുടെയും മരണത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് നോക്കിനിൽക്കുന്നവരുടെയും നീചമായ നിലപാടിനെ ഇനി ആരും പിന്തുണക്കില്ല.

അമ്മ(ജയലളിത)യുടെ മരണത്തിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു. ജയലളിതയുടെ ചികിത്സയിൽ ഇടപെട്ടിട്ടില്ല. ഈ കാര്യത്തിൽ അഭിപ്രായം പറയാൻ ഞാൻ മെഡിസിൻ പഠിച്ചിട്ടില്ല. ചികിത്സാ സംബന്ധമായ എല്ലാ നടപടികളും സ്വീകരിച്ചത് മെഡിക്കൽ സംഘമാണ്. അമ്മയ്ക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കണമെന്നതു മാത്രമായിരുന്നു എന്റെ ഉദ്ദേശ്യം.

വിദേശത്തു കൊണ്ടുപോയി ചികിത്സിക്കുന്നതിനും ഞാൻ തടസ്സം നിന്നിട്ടില്ല. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആശുപത്രിയാണ് അപ്പോളോ. ലോകനിലവാരമുള്ള ഡോക്ടർമാരാണ് അവിടെയുള്ളത്. ജയലളിത നേരത്തെയും അവിടെയാണ് ചികിത്സ തേടിയത്. എയിംസിൽനിന്നുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള നിർദേശപ്രകാരമാണ് ജയലളിതയ്ക്ക് ആൻജിയോഗ്രാം വേണ്ടെന്നു തീരുമാനിച്ചത്.

Exit mobile version