അന്ന് അരവിന്ദ് കെജരിവാളിന് ഭക്ഷണം നല്‍കി; ഇന്ന് മോഡിയുടെ റാലിയില്‍! താന്‍ കടുത്ത മോഡി ഭക്തന്‍, ബിജെപി നെഞ്ചിലെന്ന് വൈറല്‍ ഓട്ടോഡ്രൈവര്‍, അടിപൊളി ‘യൂ ടേണ്‍’ എന്ന് പരിഹാസം

അഹമ്മദാബാദ്: ഗുജറാത്ത് സന്ദർശനത്തിനിടെ ആം ആദ്മി പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിനെ വീട്ടിലേക്ക് ക്ഷണിക്കുകയും അത്താഴ വിരുന്നൊരുക്കുകയും ചെയ്ത് വൈറലായ ഓട്ടോറിക്ഷ ഡ്രൈവർ ബിജെപി പാളയത്തിൽ.

പ്രധാനമന്ത്രിയുടെ വലിയ ആരാധകനായി കാവി ഷാളും തൊപ്പിയും ധരിച്ച് ബിജെപിയുടെ റാലിയിൽ പങ്കെടുത്തതോടെയാണ് ഓട്ടോ ഡ്രൈവറുടെ കൂടുമാറ്റം ചർച്ചയായത്. ഗുജറാത്തിലെ ദൽതേജിലുള്ള ഓട്ടോറിക്ഷ ഡ്രൈവറായ വിക്രം ദന്താനിയാണ് രണ്ടാഴ്ച വ്യത്യാസത്തിൽ കളം ചാടിയത്.

കേസ് ഒപ്പിക്കാന്‍ ഒരു ബലാത്സംഗമായാലോ? കാലം മാറിയിട്ടും സ്ത്രീവിരുദ്ധത കോമഡിയാക്കി സുരേഷ് ഗോപിയുടെ മേ ഹൂം മൂസ; വിമര്‍ശനം

സെപ്റ്റംബർ 13-ന് അഹമ്മദാബാദ് ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ കെജരിവാളിനെ തന്റെ ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് വരാൻ വിക്ര ദന്താനി ക്ഷണിച്ചത്. ക്ഷണം സ്വീകരിച്ച് കെജരിവൾ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ പോകുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങളും വൈറൽ ആയിരുന്നു.

അതേസമയം താൻ കടുത്ത ബിജെപി പ്രവർത്തകൻ ആണെന്ന് പറയുകയാണ് വിക്ര ദന്താനി. ഓട്ടോറിക്ഷ യൂണിയൻ നേതാക്കൾ പറഞ്ഞതനുസരിച്ചാണ് താൻ കെജരിവാളിനെ ക്ഷണിച്ചതെന്നും താൻ പ്രധാനമന്ത്രി മോഡിയുടെ വലിയ ആരാധാകനും ബിജെപി അനുഭാവിയാണെന്നും വിക്രം ദന്താനി വ്യക്തമാക്കി. ബിജെപിക്ക് മാത്രമാണ് എപ്പോഴും വോട്ട് ചെയ്യാറുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിക്രം ദന്താനിയുടെ വാക്കുകൾ;

‘യൂണിയൻ നേതാക്കൾ എന്നോട് ആവശ്യപ്പെട്ടതനുസരിച്ചാണ് കെജ് രിവാളിനെ അത്താഴവിരുന്നിന് ക്ഷണിച്ചത്. വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ ക്ഷണിച്ചപ്പോൾ അദ്ദേഹമത് സ്വീകരിക്കുകയും ചെയ്തു. എനിക്കറിയില്ലായിരുന്നു, ഇതിത്ര വലിയ പ്രശ്‌നമാകുമെന്ന്.

അതിന് മുമ്പോ അതിന് ശേഷമോ ഞാൻ ഒരു ആംദ്മി പാർട്ടി നേതാവുമായും ബന്ധപ്പെട്ടിട്ടില്ല. ഇന്ന് റാലിയിൽ പങ്കെടുക്കാൻ വന്നത് മോഡിയുടെ വലിയ ആരാധകനായതിനാലാണ്. ഞാൻ എല്ലായ്‌പ്പോഴും ബിജെപിക്കൊപ്പമായിരുന്നു. അവർക്കാണ് ഇതുവരെ വോട്ട് ചെയ്തിട്ടുള്ളതും. ഞാനിത് ആരുടേയും സമ്മർദ്ദത്തിന് വഴങ്ങിയല്ല പറയുന്നത്’

Exit mobile version