വിവാഹം കഴിച്ചത് സ്ത്രീയെ; സത്യം തിരിച്ചറിഞ്ഞത് 8 വർഷത്തെ ദാമ്പത്യജീവിതത്തിന് ഒടുവിൽ! പ്രകൃതി വിരുദ്ധ പീഡനത്തിന് കേസ്, ശീതൾ കബളിപ്പിക്കപ്പെട്ടത് ഇങ്ങനെ

ന്യൂഡൽഹി: താൻ വിവാഹം കഴിച്ചത് സ്ത്രീയെ ആയിരുന്നുവെന്ന് ഭാര്യ തിരിച്ചറിഞ്ഞത് നീണ്ട എട്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ്. ഗുജറാത്ത് വഡോദരയിലെ 40 വയസ്സുകാരി ശീതളിനാണ് ഏറെ വിചിത്രമായ അനുഭവം ഉണ്ടായത്. സത്യം തിരിച്ചറിഞ്ഞതോടെ ശീതൾ പോലീസിന് പരാതി നൽകി.

സംഭവത്തിൽ ഭർത്താവ് വിരാജ് വർധനെതിരേ പ്രകൃതി വിരുദ്ധ പീഡനമടക്കം ചുമത്തി പോലീസ് കേസെടുത്തു. വിജയേത്രയെന്നായിരുന്നു ഇവരുടെ ആദ്യത്തെ പേര്. ഒരു വിവാഹ ബ്യൂറോ വഴിയാണ് ശീതൽ വിരാജിനെ പരിചയപ്പെടുന്നത്. ശീതളിന്റെ ആദ്യ ഭർത്താവ് അപകടത്തിൽ മരിച്ചതിനെ തുടർന്നാണ് ശീതൾ വീണ്ടും വിവാഹിതയായത്. ഇവർക്ക് ഒരു പെൺകുട്ടിയുമുണ്ട്.

കൊഴിഞ്ഞു പോക്കുകൾക്ക് ശമനമില്ല; അമരീന്ദർ സിംഗ് ബിജെപി പാളയത്തിൽ, പഞ്ചാബ് ലോക് കോൺഗ്രസ് ഇന്ന് ബിജെപിയിൽ ലയിക്കും

2014-ൽ ഇവരുടെ വിവാഹം നടക്കുകയും കാശ്മീരിൽ ഹണിമൂണിന് വരെ പോയിരുന്നതായും ശീതൽ പോലീസിനോട് പറഞ്ഞു. പക്ഷെ വിവാഹ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ അയാൾ തയ്യാറായില്ലെന്നും ഒഴികഴിവുകൾ പറഞ്ഞ് മാറി നിന്നെന്നും ശീതൾ തന്റെ പരാതിയിൽ ആരോപിക്കുന്നു.

വിവാഹ നടപടികൾ പൂർത്തിയാക്കാൻ നിർബന്ധിച്ചതോടെ ഒരു അപകടത്തിൽ തന്റെ ലൈംഗിക ശേഷി നഷ്ടപ്പെട്ടതായും പക്ഷെ ചെറിയ ഓപ്പറേഷനിലൂടെ തിരിച്ചുകിട്ടുമെന്നും വിരാജ് പറഞ്ഞതായും ശീതൾ വെളിപ്പെടുത്തി. 2020ജനുവരിൽ അമിതവണ്ണത്തിന് ഓപ്പറേഷൻ നടത്തണമെന്ന് പറഞ്ഞ് വിരാജ് കൊൽക്കത്തയ്ക്ക് പോയിരുന്നു. ഇതിനിടെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷ ലിംഗം തുന്നിച്ചേർത്തതായി തന്നോട് വിരാജ് വെളിപ്പെടുത്തുകയായിരുന്നുവെന്നും ശീതൾ പറയുന്നു.

പിന്നാലെയാണ് തന്നെ പ്രകൃതി വിരുദ്ധ പീഢനത്തിന് നിർബന്ധിച്ചുവെന്നും സത്യം ആരോടെങ്കിലും പറഞ്ഞാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി ശീതൾ വെളിപ്പെടുത്തി രംഗത്ത് വന്നത്.

Exit mobile version