നാലുവയസുകാരനെ തട്ടിയെടുത്തു വായമൂടിക്കെട്ടി കൊലപ്പെടുത്തിയത് സ്വർണം മോഷ്ടിക്കാൻ; അയൽവാസിയുടെ അലമാരയിൽ കുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ്

നാഗർകോവിൽ: അയൽവാസിയുടെ വീട്ടിൽ നാലുവയസ്സുകാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം സ്വർണമോഷണത്തിനിടയിലെ കൊലപാതകമെന്ന് പോലീസ്. കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി സ്വർണം മോഷ്ടിക്കുകയായിരുന്നു വെന്നും പോലീസ് വ്യക്തമാക്കി.

കഴിഞ്ഞദിവസമാണ് മണവാളക്കുറിച്ചിക്കു സമീപം കടിയപട്ടണം മത്സ്യത്തൊഴിലാളി ഗ്രാമത്തിലെ ജോൺ റിച്ചാർഡ്‌സഹായ സിൽജ ദമ്പതികളുടെ മകൻ ജോഹൻ റിഷിയാണ് കൊല്ലപ്പെട്ടത്. വീടിന് മുന്നിൽ നിന്ന് കാണാതായ റിഷിയെ സമീപവാസിയായ ഫാത്തിമയുടെ വീട്ടിലെ അലമാരയ്ക്കുള്ളിൽ വായ്മൂടിക്കെട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഫാത്തിമയെ പോലീസ് അറസ്റ്റ് ചെയ്തു.

ഇവർ കുട്ടിയുടെ ആഭരണങ്ങൾ പ്രദേശത്തെ ധനകാര്യസ്ഥാപനത്തിൽ പണയം വച്ചതായും ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ഫാത്തിമ തന്റെ വീടിന് മുന്നിൽ കളിച്ചു ക്കൊണ്ടിരുന്ന ജോഹൻ റിഷിയെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയും അണിഞ്ഞിരുന്ന ആഭരണം അഴിച്ചെടുക്കാൻ ശ്രമിക്കുകയുമായിരുന്നു.

Also Read- മോറൽ എത്തിക്‌സ് വേണ്ടേ? മുതൽ മുടക്കിയ എനിക്കും വിഷ്ണു മോഹനും ഉണ്ടാകുന്ന വേദന പറഞ്ഞറിയിക്കാനാകില്ല; മേപ്പടിയാൻ പൈറസി പ്രിന്റ് വീട്ടിലിരുന്ന് കാണുന്നവരോട് ഉണ്ണി മുകുന്ദൻ

എന്നാൽ കുട്ടി ബഹളം വച്ചതിനെ തുടർന്ന് വായിൽ തുണികൊണ്ടു കെട്ടുകയും ചെയ്തു. തുടർന്ന് അബോധവസ്ഥയിലായ റിഷിയെ അലമാരയ്ക്കുള്ളിൽ വച്ച് പൂട്ടിയിട്ടു. ഇതാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ഫാത്തിമ മൊഴി നൽകിയതായി പോലീസ് പറഞ്ഞു.

Exit mobile version