മാതാപിതാക്കളെ കൊവിഡ് കവര്‍ന്നു; 12 ലക്ഷം തിരിച്ചടയ്ക്കണമെന്ന് 10-ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ബാങ്ക് നോട്ടീസ് അയച്ചു

ബംഗളൂരു: കൊവിഡ് ബാധിച്ചു മരിച്ച രക്ഷിതാക്കളെടുത്ത 12 ലക്ഷം തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് 10-ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ബാങ്ക് നോട്ടീസ് അയച്ചു. കുടകിലാണ് സംഭവം. ബാലാവകാശ കമ്മിഷന്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നടത്തിയ പരിപാടിയിലാണു കുട്ടി തന്റെ ദുരവസ്ഥ നിറകണ്ണുകളോടെ പറഞ്ഞു.

ബാങ്കിലെത്തി ചില രേഖകളില്‍ ഒപ്പിടാനും മാനേജര്‍ നിര്‍ബന്ധിച്ചതായും സ്‌കൂളില്‍ പോക്കും മുടങ്ങിയെന്നും കുട്ടി പറഞ്ഞു. ബാങ്ക് മാനേജര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയതായി കര്‍ണാടക ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ഫാ.ആന്റണി സെബാസ്റ്റ്യന്‍ പറഞ്ഞു. കുട്ടിക്കു സ്‌കൂളില്‍ പോകാനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version