സ്വകാര്യ ബസ് ഡ്രൈവർക്കൊപ്പം പോകുന്നുവെന്ന് പത്താം ക്ലാസുകാരി; പരാതിയിൽ പോലീസിന്റെ ഉടനടി നടപടി, പെൺകുട്ടിയെ കണ്ടെത്തി, ഡ്രൈവർ ഷിബിൻ അറസ്റ്റിൽ, പ്രതി വിവാഹിതൻ!

പത്തനംതിട്ട: സീതത്തോട് ആങ്ങമൂഴിയിൽ നിന്ന് കാണാതായ പത്താക്ലാസുകാരിയെ കണ്ടെത്തി. സ്വകാര്യ ബസ് ഡ്രൈവറായ 33 കാരൻ ഷിബിനൊപ്പമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ആങ്ങമൂഴിയിൽ നിന്ന് തിങ്കളാഴ്ച പുലർച്ചെയാണ് പെൺകുട്ടിയെ കാണാതായത്. സംഭവത്തിൽ ഷിബിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂഴിയാർ പോലീസിൽ പെൺകുട്ടിയുടെ അമ്മയാണ് പരാതി നൽകിയത്.

കാട്ടിൽ അതിക്രമിച്ചു കയറി കാട്ടാനയെ ഭയപ്പെടുത്തിയ സംഭവം; ചോദ്യം ചെയ്യലിന് എത്താൻ നോട്ടീസ് നൽകിയിട്ടും ഹാജരായില്ല, യൂട്യൂബർ അമല ഒളിവിൽ..!

തുടർന്ന് പോലീസിന്റെ അതിവേഗ ഇടപെടലിലാണ് പെൺകുട്ടിയെ കണ്ടെത്താൻ സഹായിച്ചത്. പെൺകുട്ടി സ്ഥിരമായി സ്‌കൂളിൽ പോയിരുന്നത് ഷിബിൻ ഡ്രൈവറായിരുന്ന സ്വകാര്യ ബസിലായിരുന്നു. ഇരുവരും തമ്മിൽ സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ചിലർ കുട്ടിയുടെ അമ്മയെ മുൻപ് വിവരമറിയിച്ചിരുന്നു. അമ്മയുടെ ഫോണിൽ നിന്നാണ് പെൺകുട്ടി ഷിബിനെ വിളിച്ചിരുന്നത്. വീട്ടുകാർ ഇത് തടയുകയും ചെയ്തിരുന്നു. അതിനിടെയാണ് ഇന്നലെ രാവിലെ മുതൽ പെൺകുട്ടിയെ കാണാതായത്.

സംശയം തോന്നിയ അമ്മ ഷിബിന്റെ ഫോണിൽ വിളിച്ചപ്പോൾ മകൾ ഒപ്പമുണ്ടെന്ന് ഇയാൾ സമ്മതിക്കുകയും ചെയ്തു. പിന്നീട് ഈ നമ്പർ സ്വിച്ച് ഓഫ് ആകുകയായിരുന്നു. ഇക്കാര്യമുൾപ്പെടെ പോലീസിൽ അമ്മ അറിയിക്കുകയും ചെയ്തു. പിന്നാലെയാണ് വിവരങ്ങൾ പങ്കുവെച്ച് പോലീസിൽ പരാതി നൽകിയത്. കോട്ടയത്ത് നിന്നാണ് ഇരുവരെയും കണ്ടെത്തിയത്.

സി.ഐ. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്, പെരുനാട് സ്വദേശിയായ ഡ്രൈവർ ഷിബിന്റെ ഒപ്പം പെൺകുട്ടിയെ കോട്ടയത്തുനിന്ന് കണ്ടെത്തിയത്. ഇയാൾ ആങ്ങമൂഴി-പത്തനംതിട്ട റൂട്ടിലാണ് സ്വകാര്യ ബസ് ഓടിക്കുന്നത്. വിവാഹിതനും ഒരുകുട്ടിയുടെ പിതാവുമാണ് ഇയാൾ. ഷിബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും.

Exit mobile version