സെല്‍ഫി എടുക്കുന്നതിനിടയില്‍ വെള്ളച്ചാട്ടത്തിലേക്ക് വീണു, പന്ത്രണ്ടുകാരന്‍ ഒലിച്ചുപോയി

ചെന്നൈ: സെല്‍ഫി എടുക്കുന്നതിനിടയില്‍ വെള്ളച്ചാട്ടത്തിലേക്ക് വീണ പന്ത്രണ്ടുകാരന്‍ ഒലിച്ചുപോയി. തമിഴ്‌നാട് കള്ളക്കുറിച്ചി ജില്ലയിലെ സിരുകലൂര്‍ വെള്ളച്ചാട്ടത്തിനു സമീപം സെല്‍ഫി എടുക്കുമ്പോഴാണ് അപകടമുണ്ടായത്.

തിരുവണ്ണാമലൈ ജില്ലയിലെ വാനപുരം ഗ്രാമത്തില്‍ നിന്നുള്ള സുരേഷ് ഭൂമിനാഥനാണ്
ഒലിച്ചുപോയത്. സുരേഷ്, വെങ്കിടേഷ് സതീഷും മറ്റ് നാലു പേരും ഞായറാഴ്ച രാവിലെയാണ് സിരുകലൂര്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനെത്തിയത്.

വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി പാറയില്‍ തെന്നി വീണ സുരേഷ് കനത്ത ഒഴുക്കില്‍ ഒലിച്ചുപോവുകയായിരുന്നു.

സുഹൃത്തുക്കള്‍ ഉടന്‍ ശങ്കരപുരം ഫയര്‍ സ്റ്റേഷന്‍ ജീവനക്കാരെയും കരിയലൂര്‍ പോലീസിനെയും വിവരമറിയിക്കുകയും നാട്ടുകാരും ഏതാനും ആളുകളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു. എന്നാല്‍ തിരച്ചില്‍ രണ്ടാം ദിവസം പിന്നിട്ടെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

കനത്ത മഴയെത്തുടര്‍ന്ന് പെരിയാര്‍ വെള്ളച്ചാട്ടം, മെഹ്ഗാം വെള്ളച്ചാട്ടം, സിരുകലൂര്‍ വെള്ളച്ചാട്ടം തുടങ്ങിയ വെള്ളച്ചാട്ടങ്ങളില്‍ ജലനിരപ്പ് കൂടിയ സാഹചര്യമാണ്. കടലൂര്‍, തിരുവണ്ണാമലൈ, വില്ലുപുരം, പോണ്ടിച്ചേരി തുടങ്ങിയ ജില്ലകളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ ഈ വെള്ളച്ചാട്ടങ്ങള്‍ സന്ദര്‍ശിക്കാന്‍ സ്ഥിരമായി എത്താറുണ്ട്

Exit mobile version