മെക്‌സിക്കോയില്‍ ലഹരി സംഘങ്ങള്‍ തമ്മില്‍ വെടിവെയ്പ്പ് : ഇന്ത്യന്‍ വ്‌ളോഗര്‍ കൊല്ലപ്പെട്ടു

മെക്‌സിക്കോ സിറ്റി : മെക്‌സിക്കോയില്‍ ലഹരി സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെയ്പ്പില്‍ ഇന്ത്യന്‍ ട്രാവല്‍ വ്‌ളോഗര്‍ക്ക് ദാരുണാന്ത്യം. ലിങ്ക്ഡ്ഇന്നില്‍ എഞ്ചിനീയറായ ഹിമാചല്‍ സ്വദേശിനി അഞ്ജലി റ്യോട്ട് ആണ് കൊല്ലപ്പെട്ടത്. കാലിഫോര്‍ണിയയിലെ സാന്‍ജോസില്‍ സ്ഥിരതാമസമാക്കിയ ഇവര്‍ ജന്മദിനം ആഘോഷിക്കാന്‍ മെക്‌സിക്കോയിലെത്തിയതായിരുന്നു.

ടുലുമിലെ കരീബിയന്‍ കോസ്റ്റ് റിസോര്‍ട്ടില്‍ വെച്ചായിരുന്നു സംഭവം. അഞ്ജലിക്ക് പുറമെ ജര്‍മന്‍ പൗരയായ ജെന്നിഫര്‍ ഹെന്‍സോള്‍ഡും വെടിവെയ്പ്പില്‍ മരിച്ചു. രണ്ട് ജര്‍മന്‍ പൗരന്മാര്‍ക്കും ഒരു ഡച്ച് വനിതയ്ക്കും പരിക്കേറ്റിറ്റുണ്ട്. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അക്രമികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നാണ് ടുലും മേയര്‍ മാര്‍ഷ്യാനോ സുള്‍ അറിയിച്ചിരിക്കുന്നത്.

കോവിഡ് കാലത്ത് നാല് മാസത്തോളം ഹിമാചലില്‍ താമസിച്ച ശേഷമാണ് അഞ്ജലിയും ഭര്‍ത്താവും കാലിഫോര്‍ണിയയിലേക്ക് പോയതെന്ന് അഞ്ജലിയുടെ പിതാവ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. 42,000 പേരാണ് ഇന്‍സ്റ്റഗ്രാമില്‍ അഞ്ജലിയെ പിന്തുടരുന്നത്.

Exit mobile version