കാമുകിക്ക് ജനിച്ച കുഞ്ഞ് തന്റേതല്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞു; മുഖവിലയ്‌ക്കെടുക്കാതെ നാട്ടുക്കൂട്ടം, വിവാഹമുറപ്പിച്ചതിനു പിന്നാലെ 19കാരന്‍ ജീവനൊടുക്കി

ചെന്നൈ: കാമുകിക്ക് ജനിച്ച കുഞ്ഞ് തന്റേതല്ലെന്ന് വാദിച്ചിരുന്ന പത്തൊന്‍പതുകാരന്‍ ജീവനൊടുക്കി. നാട്ടുക്കൂട്ടവും കുടുംബവും കല്യാണമുറപ്പിച്ചതോടെയാണ് പുതുക്കോട്ട ജില്ലയിലെ വിരാളിമലയ്ക്കടുത്ത് കീഴ്‌പൊരുവായ് ഗ്രാമത്തില്‍ താമസിക്കുന്ന എം രാമരാജാണ് ആത്മഹത്യ ചെയ്തത്.

ഇതേഗ്രാമത്തിലെ സമപ്രായക്കാരിയുമായി രാമരാജ് പ്രണയത്തിലായിരുന്നു. ഇതിനിടെ ഗര്‍ഭിണിയായ യുവതി കഴിഞ്ഞയാഴ്ച കുഞ്ഞിന് ജന്മം നല്‍കി. ഇതേത്തുടര്‍ന്ന് വീട്ടുകാര്‍ ഇടപെട്ട് നാട്ടുകൂട്ടത്തെ സമീപിച്ച് ഇരുവരുടെയും വിവാഹമുറപ്പിക്കുകയായിരുന്നു.

എന്നാല്‍ കുഞ്ഞ് തന്റേതല്ലെന്നും കാമുകിയുടെ ഗര്‍ഭത്തില്‍ തനിക്ക് ബന്ധമില്ലെന്നുമാണ് രാമരാജ് പറഞ്ഞിരുന്നു. കല്യാണം വേണ്ടെന്നും രാമരാജ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വാദം നാട്ടുക്കൂട്ടം മുഖവിലയ്‌ക്കെടുത്തില്ല. വിവാഹം ഉറപ്പിക്കുകയായിരുന്നു. ഇരുവീട്ടുകാരും കല്യാണ ഒരുക്കങ്ങളുമായി മുന്‍പോട്ട് പോയി.

ഇതോടെ കഴിഞ്ഞദിവസം രാമരാജ് വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ വിരാളിമല പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

Exit mobile version