ശിശു പരിപാലനമല്ല, വിഷം വില്‍പ്പന! ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ബേബി പൗഡര്‍ നിര്‍മ്മാണത്തിന് രാജ്യത്ത് വിലക്ക്

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് തിരിച്ചടിയായി സിഡിഎസ്‌സിഒ ഉത്തരവ്.

മുംബൈ: ശിശു പരിപാലന രംഗത്തെ പ്രമുഖ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് തിരിച്ചടിയായി സിഡിഎസ്‌സിഒ ഉത്തരവ്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഇന്ത്യയിലെ രണ്ടു ഫാക്ടറികളില്‍ ബേബി പൗഡര്‍ ഉത്പാദനം നിര്‍ത്താന്‍ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനാണ് ഉത്തരവിട്ടത്. കമ്പനി ഇതു വരെ ഉത്തരവിനെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

കമ്പനിയുടെ മുഖ്യഉത്പന്നങ്ങളില്‍ ഒന്നായ ബേബി പൗഡറില്‍ ആസ്ബസ്റ്റോസിന്റെ അംശം കണ്ടെത്തിയിരുന്നു. ഇനി ആസ്ബസ്റ്റോസ് ബേബി പൗഡറില്‍ ഉപയോഗിക്കുന്നില്ലെന്ന് തെളിയിക്കുന്നതു വരെ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കാനാണ് ഉത്തരവ്.

പൗഡറിലെ ആസ്ബസ്റ്റോസിന്റെ അംശം ഗുരുതരമായ ആരോഗ്യ പ്രശ്‌ന
ങ്ങളുണ്ടാക്കും. സ്ത്രീകള്‍ക്ക് അണ്ഡാശയത്തില്‍ കാന്‍സര്‍ വരുന്നതിനു ആസ്ബസ്റ്റോസിന്റെ സാന്നിധ്യം കാരണമാകുമെന്നാണ് പഠനങ്ങള്‍. ഇക്കാര്യം കമ്പനിക്ക് അറിയാമായിരുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഇന്ത്യയിലെ ഫാക്ടറികളില്‍ പരിശോധന നടത്തിയിരുന്നു.

Exit mobile version