കാർ പോസ്റ്റിലിടിച്ച് തകർന്ന് ഡിഎംകെ എംഎൽഎയുടെ ഭാര്യയും മകനുമുൾപ്പടെ ഏഴ് പേർ മരിച്ചു; അമിതവേഗവും സീറ്റ്‌ബെൽറ്റ് ധരിക്കാത്തതും അപകടത്തിന്റെ തീവ്രത കൂട്ടി

ബംഗളൂരു: ബംഗളൂരു നഗരത്തിൽ അമിതവേഗത്തിലെത്തിയ കാർ പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ എംഎൽഎയുടെ മകൻ ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന ഔഡി ക്യു 3 കാറാണ് ഇന്ന് പുലർച്ചെ 2:30നാണ് അപകടത്തിൽപ്പെട്ടത്.

തമഴിനാട്ടിലെ ഡിഎംകെ എംഎൽഎ വൈ പ്രകാശിന്റെ മകൻ കരുണ സാഗർ, ഭാര്യ ബിന്ദു എന്നിവരുൾപ്പെടെയുള്ള സംഘമാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നിയന്ത്രണം നഷ്ടപ്പെട്ട കാർ ഫുട്പാത്തിലേക്ക് പാഞ്ഞ് കയറുകയും പിന്നീട് പോസ്റ്റിലിടിച്ച് തകരുകയുമായിരുന്നു.

കാറിനുള്ളിൽ ആരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല എന്നതും അപകടത്തിന്റെ തീവ്രത കൂട്ടി. വാഹനത്തിലുണ്ടായിരുന്ന ആറ് പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ വാഹനം പാടെ തകർന്നുപോയി. വാഹനം പോസ്റ്റിൽ ഇടിച്ചതിന് പിന്നാലെ ഒരു ടയർ ഊരി തെറിക്കുകയായിരുന്നു.

Exit mobile version