സംസ്‌കാരം നടത്താന്‍ പണമില്ല; മുത്തശ്ശന്റെ മൃതദേഹം ഫ്രിജില്‍ സൂക്ഷിച്ച് യുവാവ്, പെന്‍ഷന്‍ തുക മുടങ്ങാതിരിക്കാന്‍ ചെയ്തതോ..? അന്വേഷണം

ഹൈദരാബാദ്: സംസ്‌കാരം നടത്താന്‍ പണമില്ലാത്തതിന്റെ പേരില്‍ മുത്തശ്ശന്റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച് വെച്ച് 23 കാരന്‍. തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം. സൂക്ഷിച്ചു വെച്ച് രണ്ട് ദിവസം കഴിഞ്ഞതോടെ സമീപത്ത് ദുര്‍ഗന്ധം വമിച്ചു. ഇതോടെ അയല്‍വാസികള്‍ സംശയം പ്രകടിപ്പിച്ച് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് 93കാരന്റെ മൃതദേഹം ഫ്രിഡ്ജില്‍ നിന്നും കണ്ടെടുത്തത്.

ഉദ്യോഗത്തില്‍നിന്ന് വിരമിച്ച മുത്തശ്ശനും കൊച്ചുമകന്‍ നിഖിലും വാടയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് സംഭവം. മുത്തശ്ശന്റെ പെന്‍ഷന്‍ തുകയിലാണ് ഇരുവരും ജീവിച്ചുപോന്നത്. കിടപ്പിലായ മുത്തശ്ശന്‍ മൂന്നു ദിവസങ്ങള്‍ക്കു മുന്‍പാണ് മരിച്ചതെന്ന് നിഖില്‍ പോലീസിനോട് പറഞ്ഞു.

മരണശേഷം ഇദ്ദേഹത്തിന്റെ മൃതശരീരം കൊച്ചുമകന്‍ ഒരു ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് ഫ്രിജില്‍ വയ്ക്കുകയായിരുന്നു. സംസ്‌കാരം നടത്താന്‍ പണമില്ലാത്തതിനാലാണ് ഇത്തരത്തില്‍ ചെയ്‌തെന്ന് നിഖില്‍ പറഞ്ഞതായി പോലീസ് അറിയിച്ചു. അതേസമം, പെന്‍ഷന്‍ തുക മുടങ്ങാതിരിക്കാനാണോ നിഖില്‍ ഇപ്രകാരം ചെയ്തത് എന്ന കാര്യത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്.

Exit mobile version