‘മൃതദേഹങ്ങൾ ഒരുമിച്ച് അടക്കണം’; കത്തെഴുതിവെച്ച് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു

കൊൽക്കത്ത: ഒരുമിച്ച് മൃതദേഹം അടക്കണമെന്ന് ആവശ്യപ്പെടുന്ന ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച് കൊൽക്കത്തയിൽ ദമ്പതികൾ മരിച്ച ചെയ്തു. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ആത്മഹത്യയെന്നാണ് സൂചന. കൊൽക്കത്ത നായപ്പട്ടിയിലെ ഫ്‌ലാറ്റിലാണ് ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്. 40കാരിയായ ശ്രുതിദ ഗുഹ ബിശ്വാസ്, 45കാരൻ ദേബാശിഷ് ദാസ്ഗുപ്ത എന്നിവരാണ് മരിച്ചത്.

ശ്രുതിദയെ കട്ടിലിൽ മരിച്ച നിലയിലും ദേബാശിഷ് സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. സ്ത്രീയുടെ കഴുത്ത് ഞെരിച്ചതിന്റെ പാടുകളുള്ളതായി പോലീസ് പറഞ്ഞു. ശ്രുതിദയെ കൊലപ്പെടുത്തിയ ശേഷം ദേബാശിഷ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഒന്നരമാസം മുമ്പാണ് ദമ്പതികൾ കൊൽക്കത്തയിൽ താമസത്തിനെത്തിയത്. ഇരുവരുടെയും കുടുംബവുമായി തർക്കമുണ്ടായിരുന്നു. ചെന്നൈയിൽ താമസിക്കുകയായിരുന്ന ഇരുവരും ഇരുവരും കൊൽക്കത്തയിലേക്ക് വരികയായിരുന്നെന്നാണ് ഫ്‌ലാറ്റിന്റെ ഉടമ പറയുന്നത്.

ബുധനാഴ്ച ഫ്‌ലാറ്റ് ഒഴിച്ച് ചെന്നൈയിലേക്ക് മടങ്ങാൻ ഇരിക്കുകയായിരുന്നു ഇരുവരും. ബുധനാഴ്ച ഉടമസ്ഥൻ ഫ്‌ലാറ്റിന്റെ താക്കോൽ വാങ്ങാൻ എത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. നിരവധി തവണ ബെൽ അടിച്ചിട്ടും തുറന്നില്ല. എന്നാൽ വീട്ടിനുള്ളിൽ എസി പ്രവർത്തിപ്പിച്ചിരുന്നതായും ടെലിവിഷൻ ഓണാക്കിയിരുന്നതായും ഇയാൾ ശ്രദ്ധിച്ചു. ഇതോടെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് പോലീസ് അകത്തു കടന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

Exit mobile version