അമ്മയെ കുത്തിയത് 62 തവണ, ഹൃദയം അടക്കമുള്ള ആന്തരികാവയവങ്ങള്‍ ഭക്ഷിച്ച് മകന്റെ ഞെട്ടിപ്പിക്കുന്ന കൊലപാതകം; വര്‍ഷങ്ങള്‍ക്കൊടുവില്‍ സുനിലിന് വധശിക്ഷ

After killing mother | Bignewslive

കോല്‍ഹാപ്പൂര്‍: അമ്മയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഹൃദയം അടക്കമുള്ള ആന്തരികാവയവങ്ങള്‍ ഭക്ഷിച്ച മകന്റെ ക്രൂര കൃത്യം ഇന്നും രാജ്യത്തെ തന്നെ ഞെട്ടിക്കുന്നതാണ്. മഹാരാഷ്ട്രയിലെ കോല്‍ഹാപ്പൂരിലായിരുന്നു ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം മുപ്പത്തിയഞ്ചുകാരനായ സുനില്‍ കച്ച്‌കോര്‍വ്വിക്ക് വധശിക്ഷ വിധിച്ചു. കോല്‍ഹാപൂരിലെ കോടതിയുടേതാണ് വിധി.

അമ്മയെ 62 തവണയാണ് സുനില്‍ കുത്തിയത്. ക്രൂരമായ കൊലപാതകത്തിന് പിന്നാലെ അമ്മയുടെ ഹൃദയം, കിഡ്‌നി, കുടല്‍ എന്നിവ ഇയാള്‍ ഭക്ഷിക്കുകയും ചെയ്തിരുന്നു. 2017 ഓഗസ്റ്റ് 28നായി കോലാപൂരിലെ മക്കഡ്വാല വഷതിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. ക്രൂരകൃത്യത്തിന് ശേഷം കഷ്ണങ്ങളാക്കി മുറിച്ച മൃതശരീരം പലയിടങ്ങളിലായി ഇയാള്‍ ഉപേക്ഷിക്കുകയായിരുന്നു. ഉപ്പും മുളകും പുരട്ടിയ നിലയിലായിരുന്നു പലയിടങ്ങളില്‍ നിന്നായി മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയത്.

അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ വായില്‍ നിന്ന് രക്തം ഇറ്റുവീഴുന്ന നിലയിലായിരുന്നു സുനില്‍ നിന്നിരുന്നത്. അമ്മയുടെ ശരീര ഭാഗങ്ങള്‍ ഭക്ഷിച്ചതായി ഇയാള്‍ പോലീസിനോട് കുറ്റസമ്മതം നടത്തിയിരുന്നു. മദ്യപിക്കാനായി അമ്മ പണം നല്‍കാതെ വന്നതായിരുന്നു അതിക്രൂരമായ കൊലപാതകത്തിലേയ്ക്ക് വഴിവെച്ചത്.

മദ്യത്തിന് അടിമയായ ഇയാള്‍ സ്ഥിരമായി പ്രശ്‌നക്കാരനായിരുന്നുവെന്ന് സാക്ഷികളും മൊഴി നല്‍കിയിരുന്നു. സമൂഹത്തിന് തന്നെ ആപത്താണ് കുറ്റവാളിയെന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചത്. മദ്യത്തിന്റെ ലഹരിയില്‍ ആയിരുന്നതിനാല്‍ കൊലപാതകം സ്വബോധത്തോടെ ആയിരുന്നില്ലെന്നും അതിനാല്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി കാണരുതെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

Exit mobile version