ഉത്തര്‍പ്രദേശില്‍ രണ്ട് പേരില്‍ കൊവിഡ് കാപ്പ വകഭേദം; കൂടുതല്‍ വ്യാപന ശേഷി! ആശങ്ക

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ രണ്ട് പേര്‍ക്ക് കോവിഡിന്റെ കാപ്പ വകഭേദം സ്ഥിരീകരിച്ചു. ജിനോം സ്വീക്വന്‍സിങ് പരിശോധനയിലൂടെയാണ് ഇത് കണ്ടെത്തിയത്. കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് ലഖ്നൗവിലടക്കം നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആശങ്കയായി പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ലഖ്നൗവിലെ കെ.ജി.എം.യു ആശുപത്രിയില്‍ ഇത്തരത്തില്‍ 109 സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്. ഇതില്‍ 107 സാമ്പിളുകള്‍ ഡെല്‍റ്റ വകഭേദമാണെന്ന് സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിവരങ്ങള്‍ തേടി.

വകഭേദങ്ങള്‍ കണ്ടെത്തുന്നതിനും രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും സഹായിക്കുന്ന ഒരു പരിശോധനയാണ് ജീനോം സീക്വന്‍സിംഗ്. കോവിഡിന്റെ ഡെല്‍റ്റ, ആല്‍ഫ, കാപ്പ വകഭേദങ്ങള്‍ കൂടുതല്‍ വ്യാപന ശേഷിയുള്ളതാണ്. ബി.1.617.1 എന്നാണ് കാപ്പയുടെ ശാസ്ത്രനാമം. 2020 ഒക്ടോബറില്‍ ഇന്ത്യയിലാണ് ഇത് കണ്ടെത്തിയത്.

Exit mobile version