രണ്ട് മാസത്തിന് ശേഷം മദ്യശാല തുറന്നു; സീല്‍ ചെയ്ത് സൂക്ഷിച്ച് 12 കുപ്പി വൈനും കാലി; മോഷ്ടാവിനെ കണ്ട് ഞെട്ടി ജീവനക്കാര്‍

ചെന്നൈ: ലോക്ക്ഡൗണില്‍ അടച്ചിട്ട മദ്യശാല രണ്ട് മാസത്തിന് ശേഷം തുറന്നപ്പോള്‍
അകത്തെ അവസ്ഥ കണ്ട് ഞെട്ടി ജീവനക്കാര്‍. സീല്‍ ചെയ്ത് സൂക്ഷിച്ച വച്ചിരുന്ന 12 വൈന്‍ കുപ്പികളും കാലി.

നീലഗിരി ജില്ലയിലെ ഗൂഡല്ലൂരിലുള്ള ടാസ്മാക് ഷോപ്പിലാണ് സംഭവം. തുറന്നുകിടക്കുന്ന കുപ്പികളുടെ അടപ്പ് പരിശോധിച്ചപ്പോള്‍ എല്ലാത്തിലും മൂര്‍ച്ചയേറിയ പല്ലിന്റെ അടയാളം കാണപ്പെട്ടു. ഇതോടെയാണ് വൈന്‍ കുടിച്ചത് എലികളാണെന്ന് ജീവനക്കാര്‍ മനസിലാക്കിയത്.

കുപ്പിയുടെ അലൂമിനിയം അടപ്പുകള്‍ കടിച്ചു പൊട്ടിച്ചാണ് എലികള്‍ വൈന്‍ കുടിച്ചത്. അടപ്പു തുരന്നെടുത്ത കുപ്പികളില്‍ ഒരു തുള്ളി വൈന്‍ പോലും ബാക്കി വച്ചിട്ടില്ല. മദ്യശാലയില്‍ നേരത്തെ തന്നെ എലിശല്യം ഉണ്ടായിരുന്നു.

സൂപ്പര്‍ വൈസര്‍ ഉള്‍പ്പെടെ ടാസ്മാക്കിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി. ഈ കടയില്‍ എലി ശല്യം ഇടയ്ക്കിടെ ഉണ്ടായിരുന്നെങ്കിലും മദ്യം നഷ്ടപ്പെട്ടിരുന്നില്ല.

Exit mobile version