പതിനേഴുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് 23 കാരി; സംഭവം ഗുജറാത്തില്‍

അഹമ്മദാബാദ്: പതിനേഴുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് 23 കാരിയായ യുവതി. ഗുജറാത്തിലെ ആനന്ദിലാണ് സംഭവം. സംഭവത്തില്‍ പോക്‌സോ നിയമപ്രകാരം കേസ് എടുത്ത പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു.

മെയ് 25നാണ് ആനന്ദില്‍ നിന്നും 17 വയസുള്ള കൗമാരക്കാരനെ കാണാതായത്. മാതാപിതാക്കളും ബന്ധുക്കളും തിരിച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്നാണ് മെയ് 27ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പതിനേഴുവയസുകാരനെ ദിവസങ്ങള്‍ക്ക് ശേഷം സൂറത്തില്‍ നിന്നും കണ്ടെത്തി. യുവതിയുടെ കൂടെ ഇവിടെ കഴിയുകയായിരുന്നു പതിനേഴുകാരന്‍. വൈദ്യ പരിശോധനയില്‍ യുവതി പതിനേഴുകാരനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തി.

വിവാഹം കഴിക്കാം എന്ന് പറഞ്ഞാണ് പതിനേഴുകാരനെ യുവതി തട്ടിക്കൊണ്ടുപോയി പാര്‍പ്പിച്ചത് എന്നാണ് പോലീസ് പറയുന്നത്. കൗമാരക്കാരനെ മാതാപിതാക്കള്‍ക്കൊപ്പം പോലീസ് വിട്ടയച്ചു.

അതേസമയം തങ്ങള്‍ പ്രണയത്തിലാണെന്നും ഒരുമിച്ച് ജീവിക്കാന്‍ ഒളിച്ചൊടിയതാണ് തങ്ങളെന്നും യുവതിയും പതിനെഴുകാരനും വെളിപ്പെടുത്തി. എന്നാല്‍ ആണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്ത പശ്ചാത്തലത്തില്‍ യുവതിക്ക് എതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

Exit mobile version