അച്ഛന് പിന്നാലെ മകനും; പ്രതീക് ചൗധരി അന്തരിച്ചു, രണ്ട് പേരുടെയും ജീവനെടുത്തത് മഹാമാരി

ന്യൂഡല്‍ഹി: പ്രശസ്ത സിതാര്‍ വാദകന്‍ ദേവ്ബ്രത ചൗധരിയുടെ വിയോഗത്തിന് പിന്നാലെ മകനും കൊവിഡ് ബാധിച്ചു മരിച്ചു. സിതാര്‍ വാദകനായ പ്രതീക് ചൗധരിയാണ് വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. 49 വയാസിയരുന്നു.

വൈറസ് ബാധയെ തുടര്‍ന്ന് ഇരുവരും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ചയായിരുന്നു ദേവ്ബ്രത ചൗധരിയുടെ മരണം. പ്രതീക് ചൗധരി ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു. വൈകാതെ അദ്ദേഹവും മരണത്തിന് കീഴടങ്ങി. പ്രതീക് ചൗധരിയുടെ ആരോഗ്യത്തില്‍ പുരോഗതി ഉണ്ടായിരുന്നു.

അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പെട്ടെന്ന് നില ഗുരുതരമായതോടെ മരണം സംഭവിക്കുകയായിരുന്നു. ഡല്‍ഹി സര്‍വകലാശാലയിലെ സംഗീത വിഭാഗം പ്രൊഫസറായിരുന്നു പ്രതീക് ചൗധരി. ഭാര്യ-രുണ. റയാന, അധിരജ് എന്നിവര്‍ മക്കളാണ്.

Exit mobile version