ഡല്‍ഹിയില്‍ വീണ്ടും ‘ഓക്സിജന്‍ ദുരന്തം’ ; പ്രാണവായുവില്ലാതെ 20 പേര്‍ ശ്വാസംമുട്ടി മരിച്ചു

ന്യൂഡല്‍ഹി: ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ ഡല്‍ഹിയില്‍ വീണ്ടും പ്രാണവായു കിട്ടാതെ ദുരന്തം. ഇന്നലെ രാത്രി ജയ്പുര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ ശ്വാസം മുട്ടി ഇരുപതു രോഗികള്‍ മരിച്ചു. ഓക്‌സിജന്റെ കുറവു മൂലമാണ് ഇരുപതു രോഗികള്‍ മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

ഇരുന്നൂറു പേരുടെ ജീവന്‍ അപകടത്തിലാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. മണിക്കൂര്‍ നേരത്തേക്കു മാത്രമാണ് ഓക്‌സിജന്‍ ശേഷിക്കുന്നതെന്നും ഗോള്‍ഡന്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഗംഗാറാം ആശുപത്രിയില്‍ ഉണ്ടായ ദുരന്തത്തിനു ശേഷം അധികൃതര്‍ ജാഗ്രത തുടരുന്നതിനിടെയാണ്, നടുക്കുന്ന വാര്ത്ത പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഗംഗാറാം ആശുപത്രിയില്‍ ഇരുപത്തിയഞ്ചു പേരാണ് ഓക്‌സിജന്‍ കിട്ടാതെ പിടഞ്ഞുമരിച്ചത്.

Exit mobile version