മൂന്നു ദിവസം മുന്‍പ് പിറന്ന കണ്‍മണിയെ കാണാന്‍ നാട്ടിലേയ്ക്ക് വരാനിരുന്ന മലയാളി ജവാന്‍ ഛത്തീസ്ഗഡില്‍ ട്രക്കപകടത്തില്‍ മരിച്ചു

ഛത്തീസ്ഗഡ് നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് യൂണിറ്റില്‍ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു.

വിതുര: മൂന്ന് ദിവസം മുന്‍പ് പിറന്ന കണ്‍മണിയെ കാണാന്‍ വരാന്‍ നാട്ടിലിരുന്ന മലയാളി ജവാന്‍ ഛത്തീസ്ഗഡില്‍ ട്രക്കപകടത്തില്‍ മരിച്ചു. വിതുര മലയടി അഭിലാഷ് ഭവനില്‍ കെസോമന്റെയും എസ്.ഉഷയുടെയും മകന്‍ എസ് അഭിലാഷാണ് (31) വെള്ളിയാഴ്ച അര്‍ദ്ധരാത്രി ട്രക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചത്.

ഛത്തീസ്ഗഡ് നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് യൂണിറ്റില്‍ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പിറന്ന മകള്‍ അതിഥിയെ കാണാന്‍ 22ന് നാട്ടില്‍ വരാനിരിക്കെയാണ് വിധി അഭിലാഷിന്റെ ജീവന്‍ എടുത്തത്. അഭിലാഷും ഒപ്പമുണ്ടായിരുന്ന ബീഹാറുകാരനായ യുവാവും തത്ക്ഷണം മരിച്ചു.

ഒപ്പമുണ്ടായിരുന്ന മറ്റാരു ജവാന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടുകൂടി വൈകിട്ട് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: കെ.ശ്രീക്കുട്ടി. മക്കള്‍:അതിദേവ്, അതിഥി.

Exit mobile version