മുംബൈയിലെ സണ്‍റൈസ് ആശുപത്രിയില്‍ വന്‍ തീപിടുത്തം; അര്‍ധരാത്രിയിലെ അഗ്നിബാധയില്‍ വെന്തുമരിച്ചത് രണ്ട് പേര്‍, 70 കോവിഡ് രോഗികളെ ഒഴിപ്പിച്ചു

70 Covid Patients | Bignewslive

മുംബൈ: മുംബൈ ഭാണ്ഡുവിലെ സണ്‍റൈസ് ആശുപത്രിയില്‍ വന്‍ തീപിടുത്തം. അഗ്നിബാധയില്‍ രണ്ട് പേര്‍ വെന്തുമരിച്ചു. ഡ്രീംസ് മാളിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലാണ് രാത്രി 12.30യോടെ തീപിടുത്തമുണ്ടായയത്. ആ സമയം 70ലധികം കൊവിഡ് രോഗികള്‍ ചികിത്സയിലുണ്ടായിരുന്നു. സമയോചിതമായി രോഗികളെ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായി മുംബൈ മേയര്‍ അറിയിച്ചു. കോവിഡ് രോഗികളില്‍ 30 പേരെ മുലുന്ദ് ജംബോ സെന്ററിലേക്കും മൂന്ന് രോഗികളെ ഫോര്‍ട്ടിസ് ആശുപത്രിയിലേക്കും മറ്റുള്ളവരെ വിവിധ ആശുപത്രികളിലേക്കും മാറ്റിയതായി ഡോക്ടര്‍ പ്രതികരിച്ചു. അതേസമയം, മാളില്‍ പ്രവര്‍ത്തിക്കുന്ന ഒരാശുപത്രി ആദ്യമായാണ് കാണുന്നതെന്നും ഗുരുതരമായ സാഹചര്യമാണതെന്നും മുംബൈ മേയര്‍ കിഷോരി പെഡ്നേക്കര്‍ പറയുന്നു.

ഏഴ് രോഗികള്‍ വെന്റിലേറ്ററിലായിരുന്നു. തീപ്പിടിത്തമുണ്ടാകാനുള്ള കാരണത്തെ കുറച്ച് അന്വേഷിക്കുമെന്നും അവര്‍ വ്യക്തമാക്കി. നഗരത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി അപകടം സംഭവിച്ചത്. 5,504 പേര്‍ക്കാണ് വ്യാഴാഴ്ച മുംബൈയില്‍ കോവിഡ് സ്ഥിരീകരിച്ചത്.

Exit mobile version