ഒരു മുറിക്കുള്ളിൽ പുരുഷനേയും സ്ത്രീയേയും ഒരുമിച്ച് കണ്ടാൽ അനാശാസ്യ ബന്ധമാണെന്ന് കരുതാനാകില്ല; പോലീസ് ഉദ്യോസ്ഥനെ പിരിച്ചുവിട്ട സംഭവത്തിൽ ഹൈക്കോടതി

ചെന്നൈ: പൂട്ടിയിട്ട ഒരു മുറിക്കുള്ളിൽ സ്ത്രീയേയും പുരുഷനേയും ഒരുമിച്ചു കണ്ടാൽ അവർ തമ്മിൽ അനാശാസ്യ ബന്ധമുണ്ടെന്ന് കരുതാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം. വനിതാ കോൺസ്റ്റബിളിനൊപ്പം ഒരുമുറിയിൽ കണ്ടെത്തിയെന്ന് ആരോപിച്ച് സായുധ റിസർവ് പോലീസ് കോൺസ്റ്റബിളിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ട കേസ് പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാനമായ പരാമർശം. അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും ശിക്ഷ വിധിക്കുന്നതിനും സമൂഹത്തിൽ നിലനിൽക്കുന്ന ചില അനുമാനങ്ങൾ അടിസ്ഥാനമാകരുതെന്ന് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട ഉത്തരവ് തള്ളിക്കൊണ്ട് ജസ്റ്റിസ് ആർ സുരേഷ് കുമാർ ചൂണ്ടിക്കാണിച്ചു.

1998 ലായിരുന്നു കേസിനാസ്പദമായ സംഭവം. വനിതാ കോൺസ്റ്റബിളിനൊപ്പം ക്വാർട്ടേഴ്‌സ് മുറിയിൽ ഒന്നിച്ചുകണ്ടുവെന്ന് ആരോപിച്ച് കോൺസ്റ്റബിൾ ശരവണ ബാബുവിനെതിരേയാണ് നടപടി സ്വീകരിച്ചത്. തൊട്ടടുത്ത് താമസിക്കുന്ന വനിതാ കോൺസ്റ്റബിൾ വീടിന്റെ താക്കോൽ തിരഞ്ഞാണ് തന്റെ വീട്ടിലെത്തിയതെന്നും ആ സമയത്ത് മറ്റാരോ ആണ് വാതിൽ പൂട്ടിയതെന്നും ശരവണ പറയുന്നു.

അയൽവാസികൾ വന്ന് വാതിൽ മുട്ടിയപ്പോൾ മുറി പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇതുകണ്ടാണ് അനാശാസ്യ പ്രവർത്തനം സംശയിച്ചതെന്ന് ശരവണ വിശദീകരിക്കുന്നു. പറഞ്ഞിരുന്നത്.

കേസിൽ രണ്ട് കോൺസ്റ്റബിൾമാരും തമ്മിൾ തെറ്റായ ബന്ധമുണ്ടെന്ന് തെളിയിക്കാൻ ദൃക്‌സാക്ഷിയോ മറ്റേതെങ്കിലും വ്യക്തമായ തെളിവുകളോ ഇല്ലെന്നവാദം ഹൈക്കോടതി ശരിവെയ്ക്കുകയും ചെയ്തു.

Exit mobile version