കർഷക ക്ഷേമത്തിനായി സെസ്; പെട്രോളിന് 2.50 രൂപയും ഡീസലിന് 4 രൂപയും, മദ്യത്തിന് 100 ശതമാനം; എക്‌സൈസ് ഡ്യൂട്ടി കുറച്ചെന്നും ധനമന്ത്രി

ന്യൂഡൽഹി: കർഷക ക്ഷേമ പദ്ധതികൾക്കായി പെട്രോളിയം ഉൽപന്നങ്ങൾക്കടക്കം സെസ് ഏർപ്പെടുത്തി കേന്ദ്ര ബജറ്റിൽ പ്രഖ്യാപനം. ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് പ്രസംഗത്തിനിടെയാണ് പെട്രോളിന് ലിറ്ററിന് 2.50 രൂപയും ഡീസലിന് 4 രൂപയും കൂട്ടുമെന്ന് അറിയിച്ചത്.

അതേസമയം, സെസ് ഏർപ്പെടുത്തിയാലും വില കൂടില്ലെന്നാണ് ധനമന്ത്രിയുടെ അവകാശവാദം. ഇവയുടെ എല്ലൊ എക്‌സൈസ് ഡ്യൂട്ടി തതുല്യമായി കുറച്ചിട്ടുണ്ടെന്നും അതിനാൽ വില കൂടില്ലെന്നും മന്ത്രി വിശദീകരിച്ചു.

സ്വർണ്ണം, വെള്ളി കട്ടികൾക്ക് 2.5%, മദ്യത്തിന് 100 %, ക്രൂഡ് പാം ഓയിൽ 17.5%, സോയാബീൻ 20%, സൂര്യകാന്തി എണ്ണ 20%, ആപ്പിൾ 35%, കൽക്കരി, ലിഗ്‌നൈറ്റ് 1.5%, യൂറിയ അടക്കമുള്ള നിർദ്ദിഷ്ട വളം 5%, പയർ 40%, കാബൂളി കടല 30%, ബംഗാൾ കടല50%, പരിപ്പ് 20%, പരുത്തി 5% എന്നിവയ്ക്കും സെസ് ഏർപ്പെടുത്തി.

കസ്റ്റംസ് ഡ്യൂട്ടി കുറച്ചതിനാൽ ഇതിൽ ഭൂരിപക്ഷത്തിനും ഏർപ്പെടുത്തിയിട്ടുള്ള സെസ് ഉപഭോക്താവിനെ നേരിട്ട് ബാധിക്കില്ലെന്നാണ് സർക്കാരിന്റെ വിശദീകരണം.

Exit mobile version