30000 രൂപ കടം; സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞ് പുറത്തിറങ്ങുന്ന വയോധികനെ കൊന്ന് ആഭരണങ്ങള്‍ കവര്‍ന്നു, പ്രതി കോടീശ്വരന്റെ മകന്‍! പോലീസിനും അമ്പരപ്പ്

Gold Ornaments | Bignewslive

ബംഗളൂരു: സ്വന്തമായി വരുത്തിവെച്ച 30,000 രൂപ കടം തീര്‍ക്കാന്‍ വയോധികനെ കൊലപ്പെടുത്തി യുവാവ് ആഭരണങ്ങള്‍ കവര്‍ന്നു. ബംഗളൂരു ദേവനഹള്ളി സ്വദേശി രാകേഷ്(22) ആണ് പിടിയിലായത്. ജനുവരി 15-നായിരുന്നു കേസിനാസ്പദമായ സംഭവം. ദേവനഹള്ളി സ്വദേശിയായ മൂര്‍ത്തി(65)യെയാണ് രാകേഷ് കൊലപ്പെടുത്തിയത്.

ക്രിക്കറ്റ് ബാറ്റ് കൊണ്ട് മര്‍ദിച്ച ശേഷം കുത്തിക്കൊല്ലുകയായിരുന്നു. മൂര്‍ത്തി ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ശേഷം രാകേഷ് മുങ്ങുകയായിരുന്നു. മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയും ചെയ്തു. മൂര്‍ത്തിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് കൊലപാതകവിവരം പുറംലോകമറിയുന്നത്. മൃതദേഹം കണ്ടെടുത്തിന് പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.

30000 രൂപയുടെ കടം തീര്‍ക്കാനായാണ് പ്രതി കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. നിറയെ ആഭരണങ്ങള്‍ ധരിച്ച് പുറത്തിറങ്ങുന്ന മൂര്‍ത്തിയെ പ്രതിക്ക് നേരത്തെ അറിയാമായിരുന്നു. കടം തീര്‍ക്കാന്‍ പണം ആവശ്യമായി വന്നതോടെ മൂര്‍ത്തിയെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കാന്‍ തീരുമാനിച്ചു. തുടര്‍ന്നാണ് ജനുവരി 15-ന് കൃത്യം നടത്തിയതെന്നും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മൂര്‍ത്തിയില്‍നിന്ന് കവര്‍ന്ന ആഭരണങ്ങളും പോലീസ് കണ്ടെടുത്തു. അതേസമയം, ബംഗളൂരുവിലെ ഉന്നത കുടുംബത്തിലെ അംഗമാണ് രാകേഷ്. ഉയര്‍ന്നസാമ്പത്തിക നിലയുള്ള കുടുംബത്തില്‍നിന്നുള്ള അംഗം മുപ്പതിനായിരം രൂപയുടെ കടബാധ്യത തീര്‍ക്കാന്‍ ഒരാളെ കൊലപ്പെടുത്തിയത് പോലീസിന പോലും അമ്പരപ്പിച്ച ഒന്നായിരുന്നു. പ്രതിയുടെ പിതാവിന്റെ പേരില്‍ മാത്രം ദേവനഹള്ളിയില്‍ ഏഴ് കോടിയിലധികം രൂപയുടെ ആസ്തികളുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Exit mobile version