ചെന്നൈ: തമിഴ് സീരിയൽ നടിയും അവതാരകയുമായ ചിത്രയുടെ ആത്മഹത്യയിൽ ഭർത്താവ് ഹേംനാഥിന് എതിരെ കൂടുതൽ ഗുരുതര ആരോപണങ്ങൾ. ചിത്രയെ ഹേംനാഥ് മാനസികമായി പീഡിപ്പിച്ചിരുന്നു എന്നാണ് സുഹൃത്ത് സെയ്ദ് രോഹിത്ത് വെളിപ്പെടുത്തിയിരിക്കുന്നത്.
കുമാരൻ തങ്കരാജനൊപ്പം ചിത്ര അഭിനയിക്കുന്നതിൽ ഹേംനാഥിന് കടുത്ത എതിർപ്പുണ്ടായിരുന്നു. അഭിനയം നിർത്തണമെന്ന് നിരന്തരം ഹേംനാഥ് ആവശ്യപ്പെട്ടിരുന്നു. ചിത്ര വഴങ്ങാതിരുന്നപ്പോൾ വഴക്കിട്ടു, അതിന്റെ പേരിൽ മാനസികമായി ഒരുപാട് പീഡിപ്പിച്ചു. ചിത്രയുടെ മരണത്തിന് ശേഷം ഹേംനാഥ് സുഹൃത്തിനോട് സംസാരിക്കുന്ന ഓഡിയോയും പുറത്തുവന്നിട്ടുണ്ട്.
ഷൂട്ട് കഴിഞ്ഞതിന് ശേഷം ചിത്ര ഹോട്ടൽ മുറിയിലെത്തിയപ്പോൾ ഹേംനാഥ് സഹതാരത്തോടൊപ്പം നൃത്തം ചെയ്തതിനെക്കുറിച്ച് ചോദിച്ച് വഴക്കിടുകയായിരുന്നു. അതിൽ ദേഷ്യപ്പെട്ട് ചിത്ര മുറിയിൽ കയറി വാതിലടച്ചു. വാതിലിൽ ഒരുപാട് തട്ടിയിട്ടും ചിത്ര മുറിതുറന്നില്ല. ചിത്ര കടുംകൈ ചെയ്യുമെന്ന് കരുതിയില്ലെന്നും ഹേംനാഥ് പറയുന്നു.
ഡിസംബർ 9നാണ് ചിത്ര നസ്രറത്ത്‌പേട്ടിലെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ചത്. ഡിസംബർ 15 ന് ഹേംനാഥ് അറസ്റ്റിലായി. ആത്മഹത്യപ്രേരണയടക്കമുള്ള കുറ്റങ്ങൾ ഹേംനാഥിനെതിരേ ചുമത്തിയിട്ടുണ്ട്.