മകളുടെ മുഖം സ്റ്റൗവില്‍വെച്ച് പൊള്ളിച്ചു, പിതാവിന് കോടതി എട്ടുവര്‍ഷം തടവ് ശിക്ഷയും 10,000 രൂപ പിഴയും വിധിച്ചു

ഛണ്ഡീഗഡ്: മകളുടെ മുഖം സ്റ്റൗവില്‍വെച്ച് പൊള്ളിച്ച സംഭവത്തില്‍ അച്ഛന് കോടതി എട്ടുവര്‍ഷം തടവ് ശിക്ഷയും 10,000 രൂപ പിഴയും വിധിച്ചു. നാല്‍പതുകാരനായ സിന്ധര്‍പാലാണ് പതിനാറുകാരി മകള്‍ സഞ്ജനെയോട് ഈ ക്രൂരത നടത്തിയത്. ഏപ്രില്‍ 12നായിരുന്നു കേസിനാസ്പതമായ സംഭവം.

മദ്യലഹരിയില്‍ വീട്ടിലെത്തിയ സിന്ധര്‍പാല്‍ മകളോട് പറാത്ത പാചകം ചെയ്ത് നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ താനിപ്പോള്‍ അമ്മയ്ക്കും അനിയനുമുള്ള അത്താഴം പാചകം ചെയ്യുകയാണെന്നും പറാത്ത പിന്നീട് പാചകം ചെയ്ത് തരാമെന്നും സഞ്ജന അറിയിച്ചു. എന്നാല്‍ ദേഷ്യം വന്ന പിതാവ് സഞ്ജനയെ തലമുടിയില്‍ പിടിച്ചുവലിച്ച് മുഖം സ്റ്റൗവില്‍ കാണിക്കുകയായിരുന്നു.

ആക്രമണത്തില്‍ സഞ്ജനയുടെ മുഖത്ത് സാരമായ പൊള്ളലേറ്റു, തലമുടിയും കരിഞ്ഞു. മകളുടെ കരച്ചില്‍കേട്ട് വന്ന അമ്മ സിന്ധര്‍പാലിനെ തള്ളിമാറ്റിയാണ് രക്ഷപെടുത്തിയത്. മദ്യപിച്ച് കഴിഞ്ഞാല്‍ സിന്ധര്‍പാല്‍ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്നും സഞ്ജന പോലീസിനെ അറിയിച്ചു. കൊലപാതകശ്രമം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Exit mobile version