മാതാപിതാക്കളുടെ കൂടെ കിടന്നുറങ്ങിയ 3 വയസുകാരിയെ തട്ടിയെടുത്ത് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; ക്രൂരത

ബലാത്സംഗക്കേസിൽ അറസ്റ്റിലായി 10 ദിവസത്തെ പരോളിലിറങ്ങി; മാതാപിതാക്കളുടെ കൂടെ കിടന്നുറങ്ങിയ 3 വയസുകാരിയെ തട്ടിയെടുത്ത് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതിയെ എൻകൗണ്ടർ ചെയ്യണമെന്ന് ബന്ധുക്കൾ

Raigad incident | india news

റായ്ഗഡ്: ബലാത്സംഗക്കേസിൽ അറസ്റ്റിലായി പത്തു ദിവസങ്ങൾക്ക് മുമ്പ് ജാമ്യത്തിലിറങ്ങിയ പ്രതി മൂന്നുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പ്രതി മധുകർ പാട്ടീലി(32)നെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ റായ്ഗഡിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്.

മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ മധുകർ പാട്ടീൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പ്രദേശത്തെ സ്‌കൂളിന് പിറകിലുളള ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയായിരുന്നു.

കുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മുത്തശ്ശി മൃതദേഹം കണ്ടെത്തുന്നത്. തുടർന്ന് സമീപത്തുളള സർക്കാർ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.

പ്രതിയെ സംഭവം നടന്ന സമയത്ത് പ്രദേശത്ത് കണ്ടതായുള്ള നാട്ടുകാരുടെ സൂചനകളെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മധുകറിനെ പോലീസ് പിടികൂടിയത്. ഇയാൾ കുറ്റക്കാരനാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. ഉടനെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

അതേസമയം, പ്രതിയെ വെടിവെച്ച് കൊലപ്പെടുത്തണമെന്ന ആവശ്യവുമായി മരിച്ച പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും തെരുവിലിറങ്ങി. പെൺകുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാൻ അനുവദിക്കാതെയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. ഉന്നതപോലീസ് ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയിലാണ് പിന്നീട് മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ തയ്യാറായത്. മന്ത്രി മധുകർ താട്കറെയും പ്രദേശത്തെത്തി ക്രമസമാധന നില പരിശോധിച്ചു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജനുവരി എട്ടുവരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പോക്‌സോ, പട്ടികജാതിപട്ടികവർഗക്കാർക്കെതിരായ അതിക്രമം തടയുന്നതിനുളള നിയമം എന്നിവ പ്രകാരമാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നത്.

Exit mobile version