റിപ്പബ്ലിക് ദിന പരേഡിന് പങ്കെടുക്കാനായി എത്തിയ 150 ഓളം സൈനികര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡിന് പങ്കെടുക്കാനായി ഡല്‍ഹിയില്‍ എത്തിയ 150 ഓളം സൈനികര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദ് ഹിന്ദു ആണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പരേഡിനായി ഡല്‍ഹിയില്‍ എത്തിയ ആയിരത്തിലധികം സൈനികരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇതില്‍ നൂറ്റമ്പതോളം സൈനിക്കാണ് ഇപ്പോള്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച മിക്ക സൈനികര്‍ക്കും രോഗലക്ഷണങ്ങള്‍ യാതൊന്നുമില്ല.

വൈറസ് ബാധ സ്ഥിരീകരിച്ച സൈനികരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊവിഡ് സാഹചര്യത്തില്‍ സുരക്ഷിതമായി പരേഡുകള്‍ നടത്തുന്നതിന് പ്രത്യേക പെരുമാറ്റച്ചട്ടം നിലവിലുണ്ടെന്നും സൈനിക വക്താവ് പറഞ്ഞു.

അതേസമയം ജനുവരി 26ന് രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആണ്. ബ്രിട്ടണില്‍ ജനിതക മാറ്റം വന്ന കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യമാണെങ്കിലും ബോറിസ് ജോണ്‍സന്റെ സന്ദര്‍ശനം ഉണ്ടാവുമെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

Exit mobile version