പിതാവിന് വിവാഹ മോചനം നല്‍കാന്‍ വിസമ്മതിച്ചു; അമ്മയെ കൊലപ്പെടുത്തി 17 കാരന്‍

body, delhi | bignewslive

ന്യൂഡല്‍ഹി: പിതാവിന് വിവാഹ മോചനം നല്‍കാന്‍ വിസമ്മതിച്ച അമ്മയെ 17 കാരന്‍ കൊലപ്പെടുത്തി. മൂന്നു മക്കളുടെ മാതാവായ സ്ത്രീയാണ് കൊല്ലപ്പെട്ടത്. മൂത്ത മകനാണ് അമ്മയെ കൊലപ്പെടുത്തിയത്. മൂന്നു വര്‍ഷത്തോളമായി ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു കൊല്ലപ്പെട്ട സ്ത്രീ.

ഇവരുടെ വിവാഹ മോചനക്കേസ് കോടതിയില്‍ നടന്നു വരികയായിരുന്നു. എന്നാല്‍ വിവാഹമോചനം നടത്താന്‍ മാതാവ് തയ്യാറായിരുന്നില്ല. ഇതിന്റെ പേരില്‍ കൂട്ടുകാര്‍ ഇയാളെ കളിയാക്കിയിരുന്നു. ഇതാണ് മാതാവിനെ കൊലപ്പടുത്തുന്നതിലേക്ക് നയിച്ചത്. ഇളയമകനും മകളും അമ്മയ്ക്ക് ഒപ്പവും മൂത്തമകന്‍ പിതാവിനൊപ്പവുമാണ് കഴിഞ്ഞിരുന്നത്.

കൊലപാതകദിവസം രാത്രി മാതാവ് കഴിയുന്ന വീട്ടിലെത്തിയ 17 കാരന്‍ ഇവര്‍ക്ക് ഒപ്പം ഇരുന്ന് ഭക്ഷണം കഴിച്ചു. രാത്രി 12.40 ആയതിനാല്‍ ഒറ്റയ്ക്ക് പോകാന്‍ ഭയമാണെന്നും വീട്ടില്‍ കൊണ്ടുവിടണമെന്നും മാതാവിനോട് ആവശ്യപ്പെട്ടു. വീട്ടിലേക്ക് കൊണ്ടുവിടും വഴിയാണ് 17കാരന്‍ മാതാവിനെ കൊലപ്പെടുത്തിയത്.

മൂത്തമകനെ കൊണ്ട് വിടാന്‍ പോയ അമ്മ തിരിച്ചു വരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 17കാരന്റെ ക്രൂരത അറിയുന്നത്. അന്വേഷണത്തില്‍ ഡിസംബര്‍ 1ന് മൃതദേഹം കണ്ടെത്തി. പ്രതിയെ പോലിസ് കോടതിയില്‍ ഹാജരാക്കി ജുവനൈല്‍ ഹോമിലേക്ക് മാറ്റി. വിവാഹ മോചനത്തിന്റെ പേരില്‍ മകന്‍ നേരത്തെയും മാതാവിനെ ഭീഷണിപ്പെടുത്തിയിരുന്നു.

Exit mobile version