വീണ്ടും ഉത്തര്‍പ്രദേശില്‍ ക്രൂരത; ആറ് വയസുകാരിയെ ബാലാത്സംഗം ചെയ്തു, ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കരിമ്പിന്‍ തോട്ടത്തില്‍ ഉപേക്ഷിച്ചു, വായില്‍ കരിമ്പിന്‍ കഷണം കുത്തിക്കയറ്റിയ നിലയില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. പിലിഭിത്തിലെ ഗ്രാമത്തില്‍ താമസിക്കുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി മുതല്‍ കാണാതായ പെണ്‍കുട്ടിയെ അന്വേഷിക്കുന്നതിനിടയിലാണ് മൃതദേഹം കരിമ്പിന്‍ തോട്ടത്തില്‍ നിന്ന് കണ്ടെടുത്തത്.

കുട്ടിയുടെ അച്ഛന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാത്രി ഗ്രാമത്തിലെ ക്ഷേത്രത്തില്‍ ചില ചടങ്ങുകള്‍ നടന്നിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിയെ കാണാതായത്. ശനിയാഴ്ച രാവിലെയാണ് കരിമ്പിന്‍ തോട്ടത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ വായില്‍ കരിമ്പ് കഷണം കുത്തിക്കയറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ശരീരത്തില്‍ വസ്ത്രങ്ങളും ഉണ്ടായിരുന്നില്ല. ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് വിവരം. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പ്രദേശവാസിയായ ആളാണ് സംഭവത്തിന് പിന്നിലെന്നും പ്രതിയെ പിടികൂടാന്‍ അന്വേഷണ സംഘത്തെ നിയോഗിച്ചതായും പോലീസ് അറിയിച്ചു.

Exit mobile version