ലുഡോ ഗെയിമില്‍ അച്ഛന്‍ കള്ളക്കളി നടത്തി; കുടുംബക്കോടതിയില്‍ പരാതി നല്‍കി 24കാരി

ഭോപ്പാല്‍: സാധാരണ ഗതിയില്‍ കുടുംബകോടതിയില്‍ വിവാഹമോചനം, ഗാര്‍ഹികപീഡനം എന്നിവയെ കുറിച്ചുള്ള പരാതികളുമായാണ് ആളുകള്‍ എത്താറുള്ളത്. എന്നാല്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായ പരാതിയുമായാണ് ഭോപ്പാലില്‍ നിന്നുള്ള 24കാരി കുടുംബകോടതിയെ സമീപിച്ചിരിക്കുന്നത്. ലുഡോ ഗെയിമില്‍ അച്ഛന്‍ കള്ളക്കളി നടത്തിയെന്നതാണ് യുവതിയുടെ പരാതി.

അച്ഛന്‍ ഗെയിം കളിക്കുന്നതില്‍ നടത്തിയ കള്ളക്കളി തന്നെ തളര്‍ത്തിയെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. അച്ഛനെ തനിക്ക് വലിയ വിശ്വാസമായിരുന്നുവെന്നും എന്നാല്‍ അദ്ദേഹം ഗെയിമില്‍ വഞ്ചിക്കുമെന്ന് കരുതിയില്ലെന്നും യുവതി പറഞ്ഞു.

അതേസമയം വിചിത്രമായ പരാതിയുമായ എത്തിയ യുവതിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയിരിക്കുകയാണ്. ഇതുവരെ നാല് കൗണ്‍സിലിംഗ് സെഷനുകളാണ് യുവതിയ്ക്കായി നടത്തിയതെന്നും ഇപ്പോള്‍ അവരുടെ നിലപാടില്‍ മാറ്റമുണ്ടെന്നും കുടുംബക്കോടതി കൗണ്‍സിലര്‍ സരിത വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ഗെയിമില്‍ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്നത് യുവതിക്ക് അച്ഛനോടുള്ള ബഹുമാനം നഷ്ടപ്പെടാനിടയാക്കിയെന്നും തന്റെ സന്തോഷത്തിനായി അച്ഛന്‍ ഗെയിമില്‍ തോറ്റുതരുമെന്നാണ് യുവതി വിചാരിച്ചിരുന്നതെന്നും സരിത പറഞ്ഞു.

Exit mobile version