സുശാന്തിന്റെ മരണത്തില്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും എന്താണ് കണ്ടെത്തിയത് ? ചോദ്യവുമായി അധിര്‍ രഞ്ജന്‍ ചൗധരി, അന്വേഷണം വഴിതിരിച്ചുവിടുന്നുവെന്ന് വിമര്‍ശനം

മുംബൈ: ബോളിവുഡിലെ ലഹരി ഇടപാട് അന്വേഷണം പല താരങ്ങളിലേയ്ക്കും വന്ന് എത്തി നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ അന്വേഷണത്തിനെതിരെ ചോദ്യവുമായി കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി രംഗത്തെത്തി. സുശാന്ത് സിംഗിന്റെ മരണത്തില്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും എന്താണ് കണ്ടെത്തിയതെന്ന് അദ്ദേഹം ചോദിക്കുന്നു.

നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണത്തിലേക്ക് അവര്‍ കാര്യങ്ങള്‍ തിരിച്ചു വിടുകയായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുകയും ചെയ്യുന്നു. ഈ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ ബിജെപിയുടെയും മോദഡയുടെയും അടുത്ത ആളുകളാണെന്നാണ് അറിഞ്ഞത്.

ലഹരികേസില്‍ എല്ലാ നടിമാരെയും വിളിച്ചു ചോദ്യം ചെയ്യുകയാണ്. സുശാന്തിന്റെ മരണം സിബിഐക്ക് കൈമാറാന്‍ നടന്ന മുന്‍ ഡിജിപി ഇപ്പോള്‍ ഭരണകക്ഷിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനും ഒരുങ്ങുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.

Exit mobile version