‘ബിജെപിക്ക് വോട്ട് ചെയ്താല്‍ രാമക്ഷേത്രത്തിന് കല്ല് പാകിയത് പോലെ’ രാമക്ഷേത്രവും ആയുധമാക്കി ബിജെപി, പുണ്യം കിട്ടുമെന്നും വാദം

ഭോപ്പാല്‍: രാമക്ഷേത്രത്തിന്റെ പേര് പറഞ്ഞ് വോട്ട് തേടി ബിജെപി പ്രവര്‍ത്തകര്‍. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. സുരേഖി ഉപതെരഞ്ഞെടുപ്പിന് ബിജെപിക്ക് വോട്ട് ചെയ്യണമെന്നും രാമക്ഷേത്രം നിര്‍മ്മിച്ചത് മോഡി സര്‍ക്കാരാണെന്നും ഒരു സ്ത്രീയോട് ബിജെപി പ്രവര്‍ത്തകന്‍ പറഞ്ഞു. ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജയ്സിംഗ് നഗറിലെ സജീവ ബിജെപി പ്രവര്‍ത്തകനായ നരേന്ദ്ര ആത്തിയ ആണ് രാമക്ഷേത്രത്തിന്റെ പേരില്‍ വോട്ട് തേടിയത്. ‘മോഡിജിയാണ് രാമക്ഷേത്രം നിര്‍മ്മിച്ചത്. നിങ്ങള്‍ താമര ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തുകയാണെങ്കില്‍ ക്ഷേത്രത്തിനായി ഒരു കല്ല് പതിപ്പിച്ചു എന്നതിന് തുല്യമാണ്. ആ വോട്ടോട് കൂടി നിങ്ങള്‍ക്ക് പുണ്യം ലഭിക്കും’, നരേന്ദ്ര പറഞ്ഞു.

മധ്യപ്രദേശില്‍ 28 മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബര്‍ അവസാനത്തോടെയാണ് നടക്കുന്നത്. അതേസമയം വികസനപ്രവര്‍ത്തനങ്ങളൊന്നും ചൂണ്ടിക്കാണിക്കാനില്ലാത്തതിനാലാണ് ബിജെപി രാമക്ഷേത്രം പ്രചരണായുധമാക്കുന്നതെന്ന് ആരോപിച്ച് കോണ്‍ഗ്രസും രംഗത്തെത്തി.

Exit mobile version