‘മകന് കടുത്ത പനി, ഒരിടത്തും പ്രവേശനം അനുവദിക്കുന്നില്ല’ യെദ്യൂരപ്പയുടെ വീടിന് മുന്നില്‍ പ്രതിഷേധവുമായി യുവാവും കുടുംബവും

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ ഔദ്യോഗിക വസതിക്ക് മുന്‍പില്‍ പ്രതിഷേധവുമായി യുവാവും കുടുംബവും. ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും ഒപ്പമാണ് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധവുമായി യുവാവ് എത്തിയത്. മകന് കടുത്ത പനിയാണെന്നും ആശുപത്രിയില്‍ ഒരിടത്തും പ്രവേശനം ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഓദ്യോഗിക വസതിക്ക് എതിരെ ഇയാളും കുടുംബവും നില്‍ക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. എനിക്ക് സുഖമില്ല. എന്റെ മകന് കടുത്ത പനിയുണ്ട്. ഒരിടത്തും കിടക്ക ലഭിക്കുന്നില്ല. യുവാവ് വീഡിയോയില്‍ പറയുന്നു.

അതേസമയം, യെദ്യൂരപ്പയുടെ സഹായി യുവാവിന്റെ വാക്കുകളെ നിഷേധിക്കുന്നുണ്ട്. ഇയാള്‍ ആശുപത്രികളിലൊന്നും പോയിട്ടില്ലെന്നും നേരെ മുഖ്യമന്ത്രിയുടെ വസതിയിലേക്കാണ് വന്നതെന്നും സഹായി പറയുന്നു. ‘അയാള്‍ ആശുപത്രിയില്‍ പോയിട്ടില്ല. കൈയ്യില്‍ പണമില്ലാത്തത് കൊണ്ട് നേരെ ഇങ്ങോട്ടാണ് വന്നത്. ‘ കുടുംബത്തെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് സജ്ജമാക്കിയതായും അദ്ദേഹം വ്യക്തമാക്കി.

Exit mobile version