മുഖാവരണം ധരിച്ചില്ലെങ്കില്‍ ഇവിടെ പിഴ മാത്രമല്ല; ആശുപത്രി, പോലീസ് ചെക്ക് പോസ്റ്റുകളില്‍ മൂന്ന് ദിവസം സന്നദ്ധ സേവനം

ഗ്വാളിയോര്‍: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശങ്ങളില്‍ ഒന്നാണ് മാസ്‌കും സാനിറ്റൈസറും. എന്നാല്‍ പലരും ഇത് മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നാണ് മറ്റൊരു സത്യം. എന്നാല്‍ ഗ്വാളിയോറില്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് വ്യത്യസ്ത തരത്തിലുള്ള ശിക്ഷയാണ് നല്‍കുന്നത്.

പൊതു ഇടങ്ങളില്‍ മുഖാവരണം ധരിക്കാത്തവര്‍ക്കും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കും ഗ്വാളിയറില്‍ ശിക്ഷയായി ആശുപത്രികളില്‍ സന്നദ്ധ സേവനമാണ് ശിക്ഷയായി നല്‍കുന്നത്. ഇത്തരക്കാര്‍ക്ക് പിഴയ്ക്ക് പുറമേ ആശുപത്രി, പോലീസ് ചെക്ക് പോസ്റ്റ് എന്നിവിടങ്ങളില്‍ മൂന്ന് ദിവസത്തെ സന്നദ്ധ സേവനം നടത്തേണ്ടി വരുമെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇത് സംബന്ധിച്ച ഉത്തരവ് ജില്ലാ ഭരണകൂടം പുറത്തിറക്കി. മുഖാവരണം ധരിക്കാത്തവര്‍, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ എന്നിവര്‍ക്ക് പിഴയ്ക്ക് പുറമേ ആശുപത്രി, കൊവിഡ് സെന്റര്‍, പോലീസ് എയ്ഡ്സ് പോസ്റ്റ് എന്നിവിടങ്ങളില്‍ മൂന്ന് ദിവസത്തെ സന്നദ്ധ സേവനം നടത്തണമെന്ന് ഉത്തരവില്‍ പറയുന്നു. ഇന്ദോര്‍, ഭോപ്പാല്‍ എന്നീ നഗരങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും എത്തുന്നവരെ ജില്ലാ അതിര്‍ത്തിയില്‍ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും കളക്ടര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

Exit mobile version