മാസ്‌ക് ഇടാത്തത് ചോദ്യം ചെയ്തു; ഉത്തര്‍പ്രദേശില്‍ പോലീസുകാരനെ കൈയ്യറ്റം ചെയ്ത് ബിജെപി നേതാവും മകനും

ലഖ്നൗ: മാസ്‌ക് ഇടാത്തത് ചോദ്യം ചെയ്ത പോലീസുകാരനെ ബിജെപി നേതാവും മകനും ചേര്‍ന്ന് കൈയ്യേറ്റം ചെയ്തു. ഉത്തര്‍പ്രദേശിലെ സുന്ദര്‍പൂരിലാണ് സംഭവം നടന്നത്. ബിജെപി നേതാവ് സുരേന്ദ്ര പട്ടേലിനേയും മകന്‍ വികാസിനെയും സംഭവത്തില്‍ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

പോലീസുകാരെ കൈയേറ്റം ചെയ്തതിന് കുറ്റം ചാര്‍ത്തിയിട്ടുണ്ടെന്നും അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സീനിയര്‍ പോലീസ് സൂപ്രണ്ട് പ്രഭാകര്‍ ചൗധരി അറിയിച്ചു. വെള്ളിയാഴ്ച രാത്രി പ്രദേശവാസികള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണ് പോലീസ് സംഭവസ്ഥലത്തെത്തിയത്. സംഭവത്തില്‍ പരാതിക്കാരന്റെ മൊഴിയെടുക്കുമ്പോള്‍ സമീപത്ത് മാസ്‌ക് ഇടാതെ ഇരിക്കുകയായിരുന്നു വികാസ്.

ഇവരോട് എന്താണ് മാസ്‌ക് ധരിക്കാത്തത് എന്ന് ചോദിച്ചതാണ് പ്രകോപനത്തിന് കാരണം. പോലീസുകാരോട് അപമര്യാദയായി പെരുമാറിയ വികാസ് എസ്‌ഐ അടക്കമുള്ളവരെ കൈയേറ്റം ചെയ്യുകയായിരുന്നു.

Exit mobile version