ചൂട് കാരണം വാതില്‍ തുറന്നിട്ട് കിടന്നു; മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്ന് വയസുകാരനെ പുലി കൊണ്ടുപോയി, ദാരുണ മരണം

ബംഗളൂരു: വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്ന് വയസുകാരനെ പുലി കൊണ്ടുപോയി കൊലപ്പെടുത്തി. കര്‍ണാടക രാമനഗര ജില്ലയിലെ മഗഡിയിലാണ് അതിദാരുണമായ സംഭവം. കുട്ടിയുടെ മൃതദേഹം പാതി ഭക്ഷിച്ച നിലയില്‍ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു.

കദരയാനപാലിയ എന്ന ഗ്രാമത്തിലാണ് കൊല്ലപ്പെട്ട ഹേമന്ത് എന്ന മൂന്ന് വയസ്സുകാരനും കുട്ടിയും മാതാപിതാക്കളും താമസിക്കുന്നത്. ചൂട് കാരണം വാതില്‍ തുറന്നിട്ടായിരുന്നു കുടുംബം കിടന്നത്. വൈദ്യുതിയും ഉണ്ടായിരുന്നില്ല. എല്ലാവരും ഉറങ്ങിക്കഴിഞ്ഞപ്പോള്‍ പുലി കുട്ടിയെ കൊണ്ടുപോവുകയായിരുന്നു.

ഉറക്കത്തില്‍ നിന്നെണീറ്റ മാതാപിതാക്കള്‍ കുട്ടിയെ കണ്ടില്ല. തുടര്‍ന്ന് അയല്‍വാസികളെ ഉണര്‍ത്തി തിരച്ചില്‍ നടത്തി. ഒടുവില്‍ വീടിന് ഏകദേശം 60 മീറ്റര്‍ പരിസരത്തെ കുറ്റിക്കാട്ടില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Exit mobile version