കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു; ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ മെയ് പകുതിവരെ നീട്ടേണ്ടിവരുമെന്ന് വിലയിരുത്തല്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. ഈ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ മെയ് പകുതിവരെ നീട്ടേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. ഡല്‍ഹി സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സമിതിയുടെ തലവനാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.

‘രാജ്യത്ത് ഇപ്പോഴും വൈറസ് ബാധിതരുടെ നിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നിയന്ത്രണങ്ങളില്‍ ഇളവു നല്‍കിയാല്‍ രോഗബാധിതരുടെ എണ്ണം പെരുകാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് ഡല്‍ഹിയില്‍ നിരവധി വൈറസ് ബാധിത മേഖലകളുണ്ട്. അതുകൊണ്ടുതന്നെ ലോക്ക്ഡൗണ്‍ നീട്ടുന്നതാണ് നല്ലത്. ഡല്‍ഹിയില്‍ മെയ് പകുതിയോടെ രോഗബാധയുടെ ഗ്രാഫ് താഴ്ന്നു തുടങ്ങുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ 16 വരെയെങ്കിലും ലോക്ക്ഡൗണ്‍ നീട്ടണം’ എന്നാണ് ഡല്‍ഹി സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ സമിതിയുടെ തലവന്‍ ഡോ. എസ്‌കെ സരിന്‍ പറഞ്ഞത്.

ഡല്‍ഹിയില്‍ ഇതുവരെ 2,625 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 54 പേരാണ് വൈറസ് ബാധമൂലം ഇവിടെ മരിച്ചത്.

Exit mobile version