നാല്‍പ്പതിലേറെ ആളുകള്‍ കൊല്ലപ്പെട്ടു; എന്നിട്ടും ഞങ്ങളെ തടയാന്‍ സാധിച്ചോ?; മമതയോട് അമിത് ഷാ

കൊല്‍ക്കത്ത: പൗരത്വ വിഷയവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ നിയമം തടയാന്‍ മമതക്കും പ്രതിപക്ഷത്തിനുമാകില്ലെന്ന് അമിത് ഷാ പറഞ്ഞു. എന്ത് എതിര്‍പ്പുണ്ടെങ്കിലും പൗരത്വ നിയമം നടപ്പാക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. കൊല്‍ക്കത്തയിലെ ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ‘ബംഗാളില്‍ അനുവാദം കൊടുക്കാതിരുന്നതിനെയും അമിത് ഷാ വിമര്‍ശിച്ചു. ‘ബംഗാളില്‍ ഞങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് വന്നപ്പോള്‍ അനുവാദം നല്‍കിയില്ല, സ്റ്റേജുകള്‍ തകര്‍ക്കപ്പെട്ടു, വ്യാജ കേസുകളെടുത്തു, 40നു പുറത്ത് ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. പക്ഷേ, ഇതെല്ലാം കഴിഞ്ഞിട്ടും ഞങ്ങളെ തടയാന്‍ മമതയ്ക്ക് കഴിഞ്ഞോ?’ എന്നും അമിത് ഷാ ചോദിച്ചു.

കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ വിമര്‍ശിച്ച മമത ബാനര്‍ജിക്ക് മാപ്പു നല്‍കരുതെന്നും അമിത് ഷാ പറഞ്ഞു. മോഡി സര്‍ക്കാരിന് അഞ്ചു വര്‍ഷം നല്‍കിയാല്‍ സംസ്ഥാനത്തെ തിളങ്ങുന്ന ബംഗാളാക്കാമെന്നും അമിത ഷാ പറഞ്ഞു.

Exit mobile version