യുപിയില്‍ 20കാരിയെ രണ്ട് പോലീസുകാര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു; യുവതി സമ്മതത്തോടെയാണ് ഹോട്ടലില്‍ എത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍

യുവതി പോലീസില്‍ പരാതി നല്‍കി.

ലഖ്‌നൗ: 20 കാരിയെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ഹോട്ടല്‍മുറിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. എന്നാല്‍ സംഭവത്തിലെ പ്രതികളായ പോലീസുകാരെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. യുവതി സംഭവം വീട്ടില്‍ അറിയിച്ചതോടെയാണ് പുറംലോകമറിഞ്ഞത്.

ശേഷം യുവതി പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഗൊരഖ്‌നാഥ് പോലീസ് സ്റ്റേഷനിലെ പ്രതിയായ പോലീസുകാര്‍ക്ക് നേരെ കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് പറയുന്നു.

” യുവതി ഇപ്പോള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. അന്വേഷണ ത്തില്‍ ഹോട്ടലില്‍ സിസിടിവി ഉണ്ടെന്ന് വ്യക്തമായി. മാത്രമല്ല ഹോട്ടലിലെ സുരക്ഷാ ജീവനക്കാരനെ ചോദ്യം ചെയ്തു” – അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. യുവതി സമ്മതത്തോടെയാണ് ചിലരുടെ കൂടെ ഹോട്ടലില്‍ ചെന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലായത്. എങ്കിലും അന്വേഷണം തുടരുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. പോലീസുകാര്‍ രണ്ട് പേരും തന്നെ മര്‍ദ്ദിച്ചുവെന്നും വേശ്യാവൃത്തിക്ക് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു.

അതേസമയം ഗൊരഖ്‌നാഥ് പോലീസ് സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാരെയും സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്, ബിഎസ്പി, എസ്പി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

Exit mobile version