കാർത്തികിന് എതിരായ മീ ടൂ ആരോപണത്തിന് പിന്നാലെ മനോയ്ക്ക് എതിരേയും ഗായിക ചിന്മയി

ചെന്നൈ: ഗായകരായ കാർത്തികിനെതിരേയും മനോയ്ക്ക് എതിരേയുംആരോപണങ്ങളുമായി ഗായിക ചിന്മയി ശ്രീപാദ. ചലച്ചിത്ര ലോകത്തെ പിടിച്ചു കുലുക്കി കാർത്തികിനെതിരെ മീ ടൂ ആരോണം ഉന്നയിച്ച ചിന്മയി ഇപ്പോൾ അദ്ദേഹം ഡബ്ബിങ് ആർട്ടിസ്റ്റുകളുടെ സംഘടനയിൽ ചേർന്നതിന് എതിരെയാണ് രംഗത്തെത്തിയിരിക്കുന്നത്.

കാർത്തിക് പ്രശസ്തി ദുരുപയോഗം ചെയ്തുവെന്നും ലൈംഗികാമായി ദരുപയോഗം ചെയ്തുവെന്നും ചിന്മയി നേരത്തെ വെളിപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കിൽ മീ ടൂവിനോട് താൻ ചെയ്യുന്ന കടുത്ത അനീതിയായിരിക്കുമെന്നും അദ്ദേഹത്തിനെതിരേയുള്ള മീ ടൂ ക്യാംപെയ്നിൽ തന്നോടൊപ്പം പേരു വെളിപ്പെടുത്താത്ത പല പെൺകുട്ടികളും ചേരുമെന്നും ചിന്മയി വെളിപ്പെടുത്തിയിരുന്നു.

സ്ത്രീകൾക്ക് ലൈംഗികാവയവങ്ങളുടെ ചിത്രങ്ങൾ വരെ കാർത്തിക് അയച്ചുവെന്നാണ് ചിന്മയി ആരോപിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ തമിഴ്നാട് ഡബ്ബിങ് ആർട്ടിസ്റ്റ് യൂണിയനിൽ കാർത്തിക് ചേർന്നതിനെതിരെ ചിന്മയി രംഗത്ത് വന്നിരിക്കുന്നത്.

മീ ടൂ ആരോപണത്തിന് ശേഷം കാർത്തികിനെ പിന്തുണച്ച് സംസാരിച്ചുവെന്ന് ആരോപിച്ച് ചിന്മയി ഗായകൻ മനോയെയും വിമർശിച്ചു. ഡബ്ബിങ് ആർട്ടിസ്റ്റ് യൂണിയൻ തെരഞ്ഞെടുപ്പിൽ രാധാ രവി അടക്കമുള്ളവർക്ക് അനുകൂല നിലപാടാണ് മനോ സ്വീകരിക്കുന്നതെന്നും ചിന്മയി ആരോപിച്ചു. മനോയുടെ ഒരു വീഡിയോ പുറത്ത് വിട്ടാണ് ചിന്മയിയുടെ ആരോപണം. കാർത്തിക്കിനെതിരേ രംഗത്ത് വന്നപ്പോൾ മനോ തന്നെ വിളിച്ച് ആരോപണം ഉന്നയിച്ച പെൺകുട്ടികളുടെ പേരുകൾ പറയണമെന്ന് ആവശ്യപ്പെട്ടുവെന്നും ചിന്മയി പറയുന്നു. സ്വന്തം പിൻഗാമി ഇത്രമാത്രം ചെയ്തിട്ടും അയാളെ സംരക്ഷിക്കാനാണ് മനോ ഈ നീക്കം നടത്തിയതെന്നാണ് താൻ കരുതുന്നതെന്നും ചിന്മയി കൂട്ടിച്ചേർത്തു.

നേരത്തെ, മീ ടൂ കാമ്പയിന്റെ ഭാഗമായി ചിന്മയി പുറത്ത് വിട്ട പേരുകളിൽ ഒന്ന് രാധാ രവിയുടേതായിരുന്നു.

Exit mobile version