കേന്ദ്രസര്‍ക്കാര്‍ സവര്‍ക്കറും ഗോള്‍വാള്‍ക്കറും സ്വപ്നം കണ്ട ഇന്ത്യ യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുന്നു; മതേതരമായി ചിന്തിക്കുന്നവര്‍ പാകിസ്താന്റെ ഭാഷയില്‍ സംസാരിക്കുന്നവര്‍ എന്ന് മുദ്രകുത്തപ്പെടുന്നു; പി ചിദംബരം

ന്യൂഡല്‍ഹി: മതേതരത്വത്തെ കുറിച്ച് സംസാരിക്കുന്നവര്‍ പാകിസ്താന്റെ ഭാഷയില്‍ സംസാരിക്കുന്നവര്‍ എന്ന് മുദ്രകുത്തപ്പെടുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ഡല്‍ഹിയില്‍ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സവര്‍ക്കറും ഗോള്‍വാള്‍ക്കറും സ്വപ്നം കണ്ട ഇന്ത്യ യാഥാര്‍ഥ്യമാക്കാനാണ് അധികാരം ദുരുപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

നിങ്ങള്‍ മതേതരമായി ചിന്തിക്കുന്നുവെങ്കില്‍ നിങ്ങളുടെ രാജ്യസ്‌നേഹം ചോദ്യംചെയ്യപ്പെടുമെന്നതാണ് ഇന്ത്യയിലെ ഇന്നത്തെ അവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു. അത്തരത്തില്‍ മതേതരത്വത്തെ കുറിച്ച് സംസാരിക്കുന്നവര്‍ പാകിസ്താന്റെ ഭാഷയില്‍ സംസാരിക്കുന്നവര്‍ എന്ന് മുദ്രകുത്തപ്പെടുന്നുവെന്നും ചിദംബരം വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ അധികാരം ദുരുപയോഗിച്ച് സവര്‍ക്കറും ഗോള്‍വാള്‍ക്കറും സ്വപ്നം കണ്ട ഇന്ത്യ യാഥാര്‍ഥ്യമാക്കാനാണ് ശ്രമിക്കുന്നത്. അംബേദ്കറും നെഹ്‌റുവുമൊക്കെ വിഭാവനം ചെയ്ത ഭരണഘടനയ്ക്ക് എന്ത് സംഭവിക്കുമെന്നാണ് നമ്മള്‍ ഇപ്പോള്‍ ആലോചിക്കേണ്ടതെന്നും നിസ്സഹകരണ സമരമാണ് അനീതിക്കുള്ള മറുപടിയെന്നും ചിദംബരം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും പൗരത്വ രജിസ്റ്ററിനെതിരെയും സമരം നടക്കുന്ന പശ്ചാത്തലത്തിലാണ് ചിദംബരത്തിന്റെ പ്രതികരണം.

Exit mobile version